അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതികളെ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കി ‘ശിക്ഷ’ നടപ്പാക്കി നാട്ടുകാര്‍

അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ രണ്ട് പ്രതികളെയാണ് ആള്‍ക്കൂട്ടം പോലീസ് സ്റ്റേഷനില്‍ നിന്നും പിടിച്ചിറക്കി മര്‍ദിച്ച് കൊലപ്പെടുത്തി. അരുണാചല്‍ പ്രദേശിലെ ലോഹിത്തിലാണ് സംഭവം. സഞ്ജയ് സോബാര്‍(30), ജഗ്ദീഷ് ലോഹര്‍(25) എന്നിവരാണ് കൊല്ലപ്പെട്ടത്.

രാവിലെ 11.30 യോടെ സ്റ്റേഷനില്‍ സംഘടിച്ചെത്തിയ ഗ്രാമീണര്‍ പ്രതി സഞ്ജയ് സോബാറിനെയും അയാളുടെ സഹായി ജഗദീഷിനെയും പുറത്തിറക്കി വിടാന്‍ പോലീസിനോട് ആവശ്യപ്പെട്ടു. പോലീസുകാര്‍ ഇതിന് കൂട്ടാക്കാതെ വന്നതോടെ ആള്‍ക്കൂട്ടം സ്റ്റേഷനിലേക്ക് അതിക്രമിച്ചു കടക്കുകയും രണ്ടു പേരെയും പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരികയുമായിരുന്നു.

ജനക്കൂട്ടത്തിന് മുന്നില്‍ എത്തിച്ചശേഷം കൊടിയ മര്‍ദ്ദനമാണ് പ്രതികള്‍ക്ക് ഏല്‍ക്കേണ്ടിവന്നത്. ഇരുവരുടേയും മരണം ഉറപ്പായതോടെ മൃതദേഹത്തില്‍ തീയിടാനും ആള്‍ക്കൂട്ടം ശ്രമിച്ചു. എന്നാല്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെത്തി ആള്‍ക്കൂട്ടത്തെ തടയുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റേഷന്‍ ചുമതലയിലുണ്ടായിരുന്ന മൂന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നെങ്കിലും ആള്‍ക്കൂട്ടം
അക്രമാസക്തമാവുകയായിരുന്നു

ഫെബ്രുവരി 12 നാണ് വാക്രോ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട അഞ്ചുവയസ്സുകാരിയെ ഇവര്‍ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. അഞ്ച് ദിവസത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടില്‍ നിന്നും 400 മീറ്റര്‍ അകലെയുള്ള തേയിലത്തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. നഗ്‌നയാക്കിയ നിലയിലായിരുന്നു മൃതദേഹം. കുട്ടി പീഡനത്തിനിരയായെന്ന് പൊസ്റ്റുമോര്‍ട്ടത്തിലും വ്യക്തമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News