ട്വന്റി 20 പരന്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഉയർത്തിയ 189 റണ്‍സ് വിജയലക്ഷ്യം എട്ടു പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ മറികടന്നു. 30 പന്തിൽനിന്ന് 69 റണ്‍സ് നേടിയ ക്ലാസന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ആതിഥേയര്‍ക്ക് കരുത്തായത്.
ഇതോടെ പരമ്പര 1-1 സമനിലയിലായി. പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു. ശനിയാഴ്ച കേപ്ടൗണിലാണ് പരമ്പരയിലെ അവസാനത്തേതും വിജയികളെ നിർണയിക്കുന്നതുമായ മത്സരം.
മനീഷ് പാണ്ഡ(48 പന്തിൽ 79) എം.എസ് ധോണി (28 പന്തിൽ 52) എന്നിവരുടെ മികവിലാണ് ഇന്ത്യ 188/4 എന്ന ടോട്ടൽ പടുത്തുയർത്തിയത്.
189 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്ലാസൻ-ഡുമിനി സഖ്യമാണ് കരുത്തായത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 93 റണ്‍സ് കൂട്ടിച്ചേർത്തു. ഏഴു സിക്സറും മൂന്നുബൗണ്ടറികളും ക്ലാസൻ പറത്തി. ഡുമിനി 40 പന്തിൽനിന്ന് 64 റണ്‍സ് നേടി പുറത്താകാതെനിന്നു.
ഇന്ത്യന്‍ റിസ്റ്റ് സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെ നാലോവറിൽ 64 റണ്‍സാണ് ദക്ഷിണാഫ്രിക്ക അടിച്ചുകൂട്ടിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here