അട്ടപ്പാടിയില്‍ വിശന്നു വലഞ്ഞ മധുവിനെ പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന കാട്ടാളന്‍മാര്‍ കൊന്ന് തള്ളിയത് സാംസ്കാരിക കേരളത്തിന്‍റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. ഞെട്ടിക്കുന്ന സംഭവത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്തി സാംസ്കാരികരംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രമുഖ കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ താന്‍ നേരത്തെ എഴുതിയ നരിജന്മ എന്ന കവിത ഷെയര്‍ ചെയ്തുകൊണ്ടാണ് ഞെട്ടല്‍ വ്യക്തമാക്കിയത്.
” നരിജന്മം”
പ്രഭാവർമ്മ
“പുറമേ മനുഷ്യരായ് തോന്നുന്നുവെന്നാകിലും
അകമേ നമ്മൾ നര-
വർഗ്ഗജന്തുക്കൾ മാത്രം;
അല്ലായ്കിൽ ആഴക്കു ചോ-
റിന്നു കൈയെത്തിച്ചോനെ
കൊന്നു തളളുവാൻ നമു-
ക്കെങ്ങനെ സാധിക്കുന്നു;
മർത്തൃതേ നിന്നിൽ വന്നു
ചേരുവാൻ നൃശംസത
മുറ്റിയ ഞങ്ങൾക്കെത്ര
ജന്മങ്ങൾ കടക്കേണ്ടൂ!”
അല്ലല്ല; തെറ്റിപ്പോയീ
ഒരു ജന്തുവും കൊന്നു
തള്ളുമാറില്ലാ സഹ
ജീവിയെ വിശന്നാലും;
പറയാനുണ്ടോ. വിനോ
ദത്തിന്നു കൊല ചെയ്യും
മൃഗത്വമില്ലാ മൃഗ
ജാതിയിലേതൊന്നിലും!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here