അന്താരാഷ്ട്ര പെണ്‍വാണിഭ സംഘവുമായി ഷമിക്ക് അടുത്ത ബന്ധം; വാതുവെപ്പുസംഘത്തിലെ കണ്ണി; ഭാര്യയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ് എടുത്തു

ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യയും അഡ്വക്കേറ്റും രംഗത്ത്. വാതുവെയ്പ്പ് റാക്കറ്റുമായി അടുത്ത ബന്ധമുണ്ടെന്നും ഷമി വാതുവെപ്പ് സംഘത്തിന്റെ കൂടികണ്ണിയാണെന്നും ഭാര്യ ഹസിന്‍ ജഹാന്റെ അഡ്വക്കേറ്റ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ഷമി അലിസ്ബ എന്ന പാക്കിസ്താന്‍ യുവതിയുടെ കൈയ്യില്‍ നിന്നും ദുബായില്‍ വെച്ച് പണം വാങ്ങി, അവിടെവെച്ചു നടന്ന ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തിയാല്‍ ഇക്കാര്യങ്ങള്‍ തെളിയിക്കാ ഭാര്യ ഹസിന്‍വ്യക്തമാക്കി.

ഇതിന് ഇംഗ്ലണ്ടില്‍ നിന്നുള്ള മുഹമ്മദ് ഭായി എന്ന ബിസിനസുകാരനാണ് ഇടനിലക്കാരനായി നിന്നത്. തെളിവുകള്‍ തന്റെ കൈയ്യില്‍ ഉണ്ടെന്നും തന്നെ ചതിച്ച ഷമി രാജ്യത്തെയും ചതിക്കുമെന്ന് എനിക്കുറപ്പാണെന്നും ഹസിന്‍ ജഹാന്‍ വ്യക്തമാക്കി.

ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കൊല്‍ക്കത്ത പൊലീസ് കേസെടുത്തത്.
കൊലപാതക ശ്രമം ( ഇന്ത്യന്‍ ശിക്ഷനിയമം 307), ഗാര്‍ഹിക പീഡനം ( ഇന്ത്യന്‍ ശിക്ഷ നിയമം 498എ), ബലാത്സംഗം (376) തുടങ്ങിയ വകുപ്പുകള്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്.

ഷമി തന്നെ വഞ്ചിക്കുന്നെന്നും വധശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പീഡനത്തിന് ഇരയാക്കുന്നതായും ആരോപിച്ച് ബുധനാഴ്ചയാണ് ജഹാന്‍ രംഗത്ത് വന്നത്. പല പെണ്ണുങ്ങളുമായി താരത്തിന് ബന്ധം ആരോപിക്കപ്പെടുന്ന ഫേസ്ബുക്ക്, വാട്സ് ആപ്പ് ചാറ്റും പോസ്റ്റുമെല്ലാം കാണിക്കുകയും ചെയ്തു. ഷമിക്ക് പാകിസ്താന്‍ കാരിയുമായി ബന്ധമുണ്ടെന്നും അവരെ വിവാഹം കഴിക്കാമെന്ന് വാക്കു കൊടുത്തിരുന്നതായും ഇതാണ് പൊട്ടിത്തെറിയിലേക്ക് നീണ്ടതെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News