ഭക്ഷണത്തിലും വര്‍ഗീയത പറഞ്ഞ് ആര്‍എസ്എസ് നേതാവ്; കിടിലന്‍ മറുപടികള്‍ നല്‍കി സൈബര്‍ സഖാക്കള്‍

തിരുവനന്തപുര: സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ ഭക്ഷണശാലയില്‍ നിന്ന് കഴിച്ച ഭക്ഷണത്തിലും വര്‍ഗീയത പറഞ്ഞ് ആര്‍എസ്എസ് നേതാവ്. ഹിന്ദു ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകന്‍ പ്രതീഷ് വിശ്വനാഥാണ് ഭക്ഷണശാലയെ വര്‍ഗീയവത്ക്കരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

പ്രതീഷ് പറഞ്ഞത് ഇങ്ങനെ: ”സിപിഎംന്റെ ജനകീയ ഭക്ഷണശാലയില്‍ കയറി കഞ്ഞി കുടിച്ചു.. നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവ് പ്രത്യേക ഇരിപ്പിടം ഒരുക്കി തന്നു.. മറ്റു ഹിന്ദു സഖാക്കളെയും പരിചയപെട്ടു ..

അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും പാതയില്‍ നിന്നും മാറ്റം അനിവാര്യമാണ് .. രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു ഹിന്ദുവിന്റെയും രക്തം വീഴാത്ത കാലം ഉണ്ടാകട്ടെ …ഭക്ഷണം നല്‍കിയ ഹിന്ദു സഖാക്കള്‍ക്ക് നന്മ വരട്ടെ …”

പ്രതീഷിന്റെ പരാമര്‍ശത്തിന് കിടിലന്‍ മറുപടികളാണ് സോഷ്യല്‍മീഡിയ നല്‍കുന്നത്.


ചില മറുപടികള്‍ ഇങ്ങനെ:

അല്ലയോ മഹാനേ ..അവിടെ കുറി തൊട്ട സഖാവ് ആയിരിക്കും നിനക്ക് വിളമ്പിയത്….പക്ഷെ അടുക്കളയില്‍ കേറി നോക്കിയാല്‍ അവിടെ നിനക്ക് കോയയെയും….അച്ചായനെയും കാണാം…..അതാണെടാ ഊളേ കമ്മ്യൂണിസം..അത് കൊണ്ടാണെടാ ഈ പ്രസ്ഥാനത്തെ നെഞ്ചില്‍ കൊണ്ട് നടക്കുന്നത്…….

കഞ്ഞി വെച്ചുണ്ടാക്കിയത് മുസ്ലിമായ നാസറും പാത്രം മിനുക്കിയത് ക്രിസ്ത്യാനിയായ തോമസ്സും ആണെന്ന് പറയാന്‍ വിട്ടു.. എവിടുന്നു വരുന്നെടാ ഇവനൊക്കെ..

പ്രതീഷ് കണ്ടുപിടിച്ചതില്‍ അസുഖം മൂത്ത ‘മാനസികരോഗി’

കഴിക്കുന്ന ഭക്ഷണത്തില്‍ പോലും ജാതി നോക്കുന്ന നക്കികള്‍ ………

നിന്നെയൊക്കെ പോലുള്ള … മക്കള്‍ക്ക് വര്‍ഗീയത പറഞ്ഞു പരത്താനുള്ള സ്ഥലമല്ലടാ അത്…. ഒരു നേരത്തെ ആഹാരത്തിനു പാടുപെടുന്ന ജനങ്ങള്‍ക്ക് ഉള്ളതാ…. അവിടെ കയറി കുമ്മനടിക്കുന്നതും പോരാഞ്ഞിട്ട് …. വൃത്തികേടാക്കുന്നോടാ ….മോനെ.

വേണമെങ്കില്‍ ഞണ്ണിയിട്ട് പോടാ നീ. താളം ഒന്നും ഇവിടെ വിടണ്ടാ. നാളെയും വന്ന് വേണമെങ്കില്‍ ഞണ്ണിക്കോ

അവന്‍ അവന്റെ സംസ്‌ക്കാരം കാണിച്ചു. കൊല്ലാന്‍ വരുന്നവനോടും നീ വല്ലതും കഴിച്ചോ എന്ന് ചോദിക്കുന്നവരാണ് നമ്മള്‍ സഖാക്കള്‍. അത് അവന് അറിയില്ല. മുന്നിലിരിക്കുന്നത് ശത്രു ആണെങ്കിലും വിശക്കുന്നു എന്ന് പറഞ്ഞാല്‍ അവന് അറിഞ്ഞ് വിളമ്പുക…ലാല്‍ സലാം…

ഇവനൊന്നും ഒരിക്കലും നന്നാവില്ല. ഉള്ളില്‍ വര്‍ഗീയ വിഷം പേറുന്ന…

എടൊ ഞങ്ങളില്‍ ഹിന്ദു സഖാക്കള്‍ ഇല്ല. സഖാക്കളേ ഉള്ളു കേട്ടോടാ…..

അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കള സഖാവെ.

ഇവനൊക്കെ ഒരു മുഖമേ ഉള്ളൂ, വര്‍ഗ്ഗീയത. ഹോട്ടലിലും അത് വില്‍ക്കാനാ ശ്രമിക്കുന്നത്. പക്ഷെ ആരും വാങ്ങില്ല. ഇതു കേരളമാണ് എല്ലാവരും ഗോമുത്രമല്ല കുടിക്കുന്നത്. ചാണകമല്ല തലയില്‍ അതോര്‍ക്കണം..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News