കൈയില്‍ നിന്നും വഴുതിവീണ മൊബെല്‍ ഫോണ്‍ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് അപകടത്തില്‍പെട്ടത്. സീറ്റിനടിയിലേക്ക് വീണ മൊബൈല്‍ കുനിഞ്ഞെടുക്കുന്നതിനിടെ യുവാവിന്‍റെ തല സീറ്റിനിടയില്‍ കുടുങ്ങുകയായിരുന്നു.
ഇതിനിടെ ഇലക്ട്രോണിക്സ് ഫുട്ട് റെസ്റ്റ് നിശ്ചലമായതോടെ യുവാവിന് തല പുറത്തെടുക്കാനായില്ല.അതീഫ് റാഫിക് എന്ന് ഇരുപത്തിനാലുകാരനാണ് ദാരുണാന്ത്യം സംഭവിച്ചത്.
ബര്‍മിങ്ഹാം സിറ്റി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്‌സിലെ വ്യൂ സിനിമാ തീയേറ്ററിര്‍ മാർച്ച് 9-നാണ് സംഭവമുണ്ടായത്. സിനിമ അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് അപകടം.
യുവാവിനൊപ്പം ഭാര്യയും തീയേറ്ററിലുണ്ടായിരുന്നു. സമീപത്തുണ്ടായിരുന്നവർ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. പിന്നീട് ഫൂട്ട്‌റെസ്‌റ്റ് തകര്‍ത്ത ശേഷമാണ് യുവാവിനെ പുറത്തെടുക്കാനായത്.
ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയാഘാതം കൂടിയുണ്ടായത് ആരോഗസ്ഥിതി രൂക്ഷമാക്കി. മാർച്ച് 16 നാണ് മരണം സംഭവിച്ചത്.
ലക്ഷ്വറി തീയേറ്ററിലുണ്ടായ സംഭവത്തിൽ ബര്‍മിങ്ഹാം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അപകടത്തെ തുടർന്ന് പ്രദേശിക ഭരണകൂടം തീയേറ്ററിനുളളിൽ സുരക്ഷ ഉറപ്പാക്കാനുളള നടപടികൾ സ്വീകിരിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here