മൂന്നു കുട്ടികളെ മരത്തില്‍ കെട്ടിത്തൂക്കിക്കൊന്ന നിലയില്‍ കണ്ടെത്തി; സ്ഥലത്ത് 4 പേരുടെ കാല്‍പ്പാദങ്ങള്‍; ശാരീരികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കിയതെന്ന് പിതാവിന്റെ ആരോപണം; ഗ്രാമം നടുക്കത്തില്‍

ജയ്പൂര്‍: ജയ്പ്പൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന മൂന്നു കുട്ടികളെ പിറ്റേദിവസം മരിച്ച നിലയില്‍ കണ്ടെത്തി. മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടികളെ കണ്ടത്തിയത്. മരിച്ചവരില്‍ രണ്ടു പേര്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയമാണ്.

കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നാരോപിച്ച് കുട്ടികളുടെ പിതാവ് രംഗത്തത്തി. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതില്‍ രണ്ടു പേര്‍ സഹോദരങ്ങളാണ്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും തന്നോടൊപ്പം ഉറങ്ങിക്കിടന്ന കുട്ടികളെ പിടിച്ചുകൊണ്ടു പോയ ശേഷം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നെന്നും ഇതിന് ശേഷമാണ് കെട്ടിത്തൂക്കിയതെന്നും പെണ്‍കുട്ടിയുടെ പിതാവായ ബൈറു മെഗ്വാള്‍ പറഞ്ഞു.

4 പേരുടെ കാല്‍പ്പാദങ്ങള്‍ കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ടെന്നും, കുട്ടികള്‍ ആത്മഹത്യ ചെയ്യില്ലെന്നും പിതാവ് പറഞ്ഞു. തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും, അങ്ങനെ ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും മരിച്ച ആണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. മരിച്ച പെണ്‍കുട്ടികളും ദശല്‍ ഖാനും സുഹൃത്തുകളായിരുന്നു.

അവന്‍ കുറച്ചു ദിവസങ്ങളായി വീട്ടില്‍ വരാറുണ്ടായിരുന്നില്ല. മരണകാരണം വ്യക്തമല്ലെന്നും സംഭവിച്ചതെന്താണെന്ന് അറിയില്ലെന്നും ആണ്‍കുട്ടിയുടെ പിതാവ് വ്യക്തമക്കി.

എന്നാല്‍ കുട്ടികളുടേത് ആത്മഹത്യയാണെന്നു വ്യക്തമാക്കി പൊലീസ് രംഗത്തെത്തി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും മെഡിക്കല്‍ റിപ്പോര്‍ട്ടുകലും അതാണ് സൂചിപ്പിക്കുന്നതെന്നും ബാര്‍മര്‍ പൊലീസ് സൂപ്രണ്ട് ഗന്‍ഗന്‍ദീപ് സിന്‍ഗ്ല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here