മ്യൂണിക്: നടപ്പ് സീസണില്‍ അലിയന്‍സ് അരീനയില്‍ ആരോടും തോറ്റിട്ടില്ലെന്ന ബയേണിന്റെ വമ്പൊന്നും റയലിന് മുന്നില്‍ വിലപ്പോയില്ല. ആവേശപോരാട്ടത്തില്‍ ബയേണിന്റെ സ്വന്തം തട്ടകത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയം പിടിച്ചെടുത്ത് റയല്‍മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗി കിരീടത്തിലേക്ക് ഒരു പടി കൂടി അടുത്തു.
44-ാം മിനിറ്റിൽ മാഴ്സെലോയും 56-ാം മിനിറ്റിൽ അസൻസിയോയുമാണ്ബയണിന്റെ നെഞ്ച് പിളർത്തിയ ഗോളുകള്‍ നേടിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് റയലിന്റെ മിന്നും വിജയം.
അലയന്‍സ് അരീനയില്‍ ബയൺ മ്യൂണിക്ക് രാജകീയമായാണ് തുടങ്ങിയത്. 27-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിലൂടെ ലീഡ് നേടിയതോടെ ബയേണിന്റെ അട്ടഹാസമായിരുന്നു. ഹാമസ് റോഡ്രിഗസിറ്റെ പാസിൽ നിന്നായിരുന്നു കിമ്മിച്ചിന്റെ ഗോൾ.
എന്നാല്‍ റയലിന്റെ കളി കമ്പനി കാണാനിരിക്കുകയായിരുന്നു. സിദാന്റെ തന്ത്രങ്ങള്‍ക്കനുസരിച്ച് താരങ്ങള്‍ മുന്നേറിയതോടെ ബയേണിന്റെ പ്രതിരോധക്കോട്ട തകര്‍ന്ന് വീണു. ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ ആറാം തവണയാണ് ബയൺ മ്യൂണിക്കിനെ റയൽ കീഴടക്കുന്നത്.
റയൽ മാഡ്രിഡിന്റെ 150-ാം ചാമ്പ്യൻസ് ലീഗ് വിജയമെന്ന പ്രത്യേകതയുമുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്ലബാണ് റയൽ മാഡ്രിഡ്. മെയ് അഞ്ചിന് റയലിന്റെ ഗ്രൗണ്ടായ സാന്റിയാഗൊ ബെര്‍ണാബ്യുവിലാണ് രണ്ടാം പാദ സെമി ഫൈനൽ.
വീഡിയോ കാണാം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here