തിരുവനന്തപുരം: തിരുവനന്തപുരത്ത മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗ തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി എന്‍ എ ഡി.എൻ.എ പരിശോധനാ റിപ്പോര്‍ട്ട് വന്നതോടെ ലിത്വാനിയസ്വദേശി ലിഗ സ്‌ക്രോമാനെയാണ് കോവളത്ത് കണ്ടൽക്കാട് നിറഞ്ഞ ചതുപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് സ്ഥിരീകരണമായി.
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ ഡി.എൻ.എ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്.
ലിഗയുടെ മുടിയും എല്ലുകളുമാണ് പരിശോധിച്ചത്. കഴുത്തിലെ എല്ലുകൾക്ക് സ്ഥാനഭ്രംശമുണ്ടായലതായി റിപ്പോര്‍ട്ടുണ്ട്.
ഇത്, ലിഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണോ എന്ന സംശയത്തിലേക്കെത്തിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here