കെഎം ജോസഫിന്‍റെ നിയമനം: കൊളീജിയം ശുപാര്‍ശ കേന്ദ്രം മടക്കി;പുനപരിശോധന ഫയല്‍ തിരിച്ചയച്ചതില്‍ പി‍ഴവില്ലെന്നും ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്റ്റേ ചെയ്യാനാവില്ലെന്നും സുപ്രീംകോടതി

സുപ്രീംകോടതി കൊളീജിയവും കേന്ദ്രവും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്രയെ മാത്രം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കേന്ദ്രത്തിന്റെ നടപടിയ്‌ക്കെതിരെ കൊളീജിയം അതൃപ്തി അറിയിച്ചു.

അതേസമയം കൊളീജിയം ശുപാര്‍ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ ശുപാര്‍ശ ഫയല്‍ പു;നപരിശോധിക്കണമെന്നാവിശ്യപ്പെട്ട് കേന്ദ്രം തിരിച്ചയച്ചു. എന്നാല്‍ ഫയല്‍ തിരിച്ചയച്ചതില്‍ പിഴവില്ലെന്നും, ഇന്ദു മല്‍ഹോത്രയുടെ നിയമനം സ്റ്റേ ചെയ്യാനാവില്ലെന്നും സുപ്രീംകോടതി അറിയിച്ചു

കേരളത്തിന് അമിതമായ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന കാര്യം ചൂണ്ടികാട്ടി കേന്ദ്രം ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ ശുപാര്‍ശ മടക്കിയയച്ചു. ജസ്റ്റിസ് ജോസഫിനേക്കാള്‍ യോഗ്യരായവര്‍ക്ക് നിയമനം ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് കെ എം ജോസഫിന്റെ ഫയല്‍ പു:ന പരിശോധിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ഇന്ദു മല്‍ഹോത്രയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യാന്‍ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.കേന്ദ്രസര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിംഗ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവില്ലെന്നും കെ എം ജോസഫിന്റെ ശുപാര്‍ശ കേന്ദ്രം മടക്കിയതില്‍ തെറ്റില്ലെന്നും ചീഫ് ജസ്റ്റിസ് നിലപാടറിയിച്ചു.

കൊളീജിയം ശുപാര്‍ശ ചെയ്ത ഇന്ദു മല്‍ഹോത്രയെ കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി ജഡ്ജിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ കെ എം ജോസഫിനെ പരിഗണിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കൊളീജിയം വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

ജുഡീഷ്യറിയിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റത്തിനെതിരെ ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ ആവശ്യപ്പെട്ടു. കെ എം ജോസഫിന്റെ പേര് തന്നെ കൊളീജിയം വീണ്ടു നിര്‍ദേശിക്കുകയാണെങ്കില്‍ നിലവില്‍ സുപ്രീംകോടതിയിലുള്ള മലയാളി ജഡ്ജി കുര്യന്‍ ജോസഫ് വിരമിക്കുന്നതുവരെ കാത്തിരിക്കേണ്ടി വരും.

സുപ്രീംകോടതിയിലെത്തുന്ന ആറാമത്തെ വനിതാ ജഡ്ജിയും അഭിഭാഷകരിന്‍ നിന്ന് നേരിട്ട് നിയമനം ലഭിക്കുന്ന ആദ്യ വനിതാ ജഡ്ജിയുമാണ് ഇന്ദു മല്‍ഹോത്ര. ജഡ്ജി നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകളുണ്ടെന്നും ഇത് സംബന്ധിച്ച് ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നും ആവശ്യപ്പെട്ട് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ചീഫ് ജസ്റ്റിസിന് ഇതിനു മുന്‍പ് കത്തയച്ചിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്രം ഇന്ദു മല്‍ഹോത്രയെ മാത്രം സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News