ഷാര്‍ജയില്‍ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു; വീടിന് മുന്നില്‍ ‘വാടകയ്ക്ക്’ എന്ന ബോര്‍ഡെ‍ഴുതിവെച്ച് നാടുവിട്ടു; ഒരു മാസത്തിനുശേഷം കൊലപാതകം പുറത്തറിഞ്ഞതിങ്ങനെ

ഭര്‍ത്താവ് ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ടു. ഇന്ത്യന്‍ വംശജയായ മുപ്പത്തിയാറുകാരിയുടെ മൃതദേഹമാണ് വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

ഷാര്‍ജയിലെ മൈസലോണ്‍ എന്ന സ്ഥലത്താണ് ദാരുണ സംഭവം. മൃതദേഹം കുഴിച്ചിട്ട ശേഷം ആ വീട് വാടകയ്ക്ക് കൊടുക്കുന്നു എന്ന ബോര്‍ഡ് വെച്ച് മക്കളേയും കൂട്ടി ഭര്‍ത്താവ് ഇന്ത്യയിലേക്ക് കടന്നു.

കൊലപാതകം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും മൃതദേഹം കൃത്യമായ രീതിയില്‍ സംസ്‌കാരിക്കാതെ വന്നപ്പോള്‍ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് സംഭവം പുറത്തറിഞ്ഞത്.

ഇന്ത്യന്‍ വംശജരായ ഭര്‍ത്താവും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവ് ഭാര്യയെ കൊന്നതെന്നാണ് പൊലീസ് ഭാഷ്യം.

അയല്‍വാസികള്‍ ദുര്‍ഗന്ധം കൂടിയപ്പോള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫോറന്‍സിക് വിദഗ്ധരും  ചേര്‍ന്ന് പൊലീസ് നായയുടെ സഹായത്തോടെയാണ് കുഴിച്ചിട്ട സ്ഥലം കണ്ടെത്തിയത്.

തുടര്‍ന്ന് മൃതദേഹം പുറത്തെടുത്തപ്പോഴാണ് തങ്ങളുടെ അയല്‍പക്കത്ത് നടന്ന കൊലപാതകം അയല്‍വാസികള്‍ അറിയുന്നത്.

ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. മറ്റു പരിശോധനക്കും തെളിവെടുപ്പിനും മൃതദേഹം ഫാറന്‍സിക് ലാബിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News