‘മിസ്റ്റര്‍ രാജശേഖരന്‍, ദീപാ നിശാന്തിനെതിരായ ബിജെപി കൊലവിളിയില്‍ നിങ്ങള്‍ക്ക് മറുപടിയുണ്ടോ?’

തിരുവനന്തപുരം: അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയ സംഭവത്തില്‍ കുമ്മനം രാജശേഖരന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയ. പിങ്കോ എച്ച് ഉമ്മന്‍ എന്ന പ്രൊഫൈലില്‍ പ്രത്യക്ഷപ്പെട്ട കുറിപ്പ് ഇങ്ങനെ

From,
പിങ്കോ ഹ്യുമൻ

To,
കുമ്മനം രാജശേഖരൻ Kummanam Rajasekharan
സ്റ്റേറ്റ് പ്രസിഡന്റ്
ബി.ജെ.പി കേരള

വിഷയം : അദ്ധ്യാപികയെ വക വരുത്തണമെന്ന ബി.ജെ.പി ഐ.ടി സെൽ മേധാവി (കേരള )യുടെ പ്രസ്ഥാവന സംബന്ധിച്ച്..

മിസ്റ്റർ #രാജശേഖരൻ,

താങ്കൾ രാജ്യത്തെ ഭരണകക്ഷിയായ ബി.ജെ.പിയുടെ കേരള സംസ്ഥാനത്തിന്റെ പാർട്ടി പ്രസിഡന്റാണ് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്..!

1974 ൽ ദിപിക യിൽ തുടങ്ങി രണ്ട് വർഷത്തോളം മാധ്യമ പ്രവർത്തന പരിച്ചയം കൈമുതലുള്ള ഒരാളാണ് താങ്കൾ!! താങ്കളുടെ സൂഹൃത്തും ,താങ്കൾ – പ്രതിനിധികരിക്കുന്ന ബി.ജെ.പി എന്ന പാർട്ടിയോടും ഏറെ ആടുപ്പം പുലർത്തുന്ന #ബിജു #നായർ എന്ന വ്യക്തി

( ഇദ്ദേഹം https://www.keralabjp.org/ BJP കേരള എന്ന നിങ്ങളുടെ ഒഫിഷ്യൽ സൈറ്റിൽ ജോലി ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ) 


തൃശ്ശൂർ കേരള വർമ്മ കോളേജിലേ ദിപാ നിശാന്ത് എന്ന അധ്യാപികയെ വക വരുത്തണം എന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ കമന്റ് ചെയ്ത ചെയ്ത വ്യക്തിക്ക് നൽകിയ മറുപടി ഞാൻ ചുവടെ നൽകുന്നു…!

“We will keep trying !!”,,,

മിസ്റ്റർ രാജശേഖരൻ ,താങ്കളുമായി വ്യക്തിപരമായി ഏറെ ബന്ധം പുലർത്തുന്ന ഒരാളാണ് ബിജു നായർ എന്ന ഐ.ടി സെൽ മേധാവി എന്ന് മനസ്സിലാക്കുന്നു..! മാർച്ച് അവസാന വാരം നിങ്ങളിരുവരും BJP Kerala Cyber Performance Review മിറ്റിങ്ങിന്റെ ഭാഗമായി നേരിട്ട് ഓഫിസിൽ ചിലവൊഴിച്ചിരുന്നു എന്നാണ് ഈ ലിങ്കിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്..!!

https://m.facebook.com/story.php?story_fbid=10156017159816421&id=626686420

സമുഹത്തിൽ ഏറെ ആദരണിയയായ ഒരു അദ്ധ്യാപികക്ക് നേരെ ഇത്തരം വിഷം തുപ്പലുകൾ നടക്കുബോൾ, അതും BJP സൈബർ വിഭാഗത്തിന്റെ ഭാഗമായുള്ളവരിൽ നിന്നാക്കുമ്പോൾ BJP സംസ്ഥാന പ്രസിഡന്റിന്റെ അറിവോടെയാണോ ഇവ നടപ്പിലാക്കുന്നത് എന്ന് നിശ്ചയമായും ജനത്തിന് അറിയേണ്ടതുണ്ട്…! ഈ വിഷയത്തിന് മേൽ താങ്കളുടെ നിലപാടെന്താണ്….???

• സ്ത്രികൾക്ക് നേരെ ഉത്തരം കൊലവിളികൾ നടത്തുന്നവർ എന്റെ സഹപ്രവർത്തകരല്ലായെന്ന് പൊതുജനത്തോട് പറയാൻ താങ്കൾ തയ്യാറുണ്ടോ???

•വ്യാജ പ്രചരണങ്ങളും, നുണ കഥകളും പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ബി.ജെ.പി ഐ ടി സെല്ലിനെ ശുദ്ധിക്കരിക്കാൻ താങ്കൾ തയ്യാറാക്കുമോ???

ക്രിമിനൽ ചിന്താഗതിയുള്ളവർ അതിന്റെ വിഷം പരസ്യമായി സോഷ്യൽ മീഡിയ വഴി പങ്ക് വെയ്ക്കാൻ തുടങ്ങിയ ആശങ്കയിലാണ് മലയാളികൾ !! കഥാകൃത്ത് കൂടിയായ ആ അദ്ധ്യാപികയ്ക്ക് നേരെ എന്തെങ്കിലും രീതിയില്ലൊരു ആക്രമണം താങ്കളുടെ സുഹൃത്തുകൾ അടങ്ങിയ കൂട്ടർ നടത്തിയേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു..!

ഉത്തരവാദിത്വ ബോധമുള്ള, ഉയർന്ന ചുമതല വഹിക്കുന്ന താങ്കളെ പോലെ ഒരു പൊതു പ്രവർത്തകൻ ഈ വിഷയത്തിൽ ഉണർന്ന് പ്രവർത്തിക്കുമെന്നും, ഇത്തരം ആളുകളുടെ സംസർഗ്ഗത്തിൽ നിന്നും താങ്കൾ സ്വയം രക്ഷപ്പെടുമെന്നും ഞാൻ പ്രത്യാശിക്കുന്നു.!.ഒപ്പം നിങ്ങളെ വിമർശിക്കുന്നവരെ വകവരുത്താൻ തക്ക പ്ലാനിങ്ങ് ,അഥവ ശ്രമങ്ങൾ ഇനിയും “KERALA BJP ” പ്രവർത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടെങ്കിൽ സുഹൃത്തുകളായ അവരോട് സംസാരിച്ച് അവരെ തിരുത്തണമെന്നും ഉയർന്ന ജനാധിപത്യ ബോധത്തിലേക്ക് അവരെ മാറ്റി കൊണ്ട് വരണമെന്നും യാചനയോടെ അപേക്ഷിക്കുന്നു…

എന്ന് 
ഞാൻ 
പിങ്കോ എച്ച് ഉമ്മൻ

രമേശ് കുമാര്‍ നായര്‍ എന്ന ബിജപി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് കൊലവിളി ആദ്യം ഉണ്ടായത്. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ച് പോകുകയാണെന്നും രമേശ് കുമാര്‍ പോസ്റ്റില്‍ പറയുന്നു. ഇതിന് പിന്തുണയുമായാണ് ബിജെപി നേതാവായ ബിജു നായര്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News