യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്ന സംഭവം; ആള്‍ക്കൂട്ടത്തിന് വീ‍ഴ്ച്ച പറ്റിയിട്ടില്ലെന്ന് റൂറല്‍ എസ്പി യതീഷ് ചന്ദ്ര

തൃശൂര്‍ ചെങ്ങാലൂരില്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് യുവതിയെ ഭര്‍ത്താവ് ചുട്ടുകൊന്ന സംഭവത്തില്‍ ആള്‍ക്കൂട്ടത്തിന് വീ‍ഴ്ച്ച പറ്റിയിട്ടില്ലെന്ന് റൂറല്‍ എസ്.പി യതീഷ് ചന്ദ്ര.

സംഭവം കണ്ടതിലെ അമ്പരപ്പ് മൂലമാകാം ആദ്യം ഇടപെടല്‍ ഉണ്ടാകാതിരുന്നതെന്നും, കേസിലെ പ്രതിയെ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പിടികൂടുമെന്നെ എസ്.പി പ്രതികരിച്ചു

വെള്ളിക്കുള്ളങ്ങര സ്വദേശി ജീത്തുവിന്‍റെ ശരീരത്തില്‍ ഭര്‍ത്താവ് വിരാജു പെട്രോള്‍ ഒ‍ഴിച്ച് തീ കൊളുത്തുമ്പോള്‍ കണ്ടു നിന്നവര്‍ ഇടപെട്ടില്ല എന്ന് ആരോപണം ഉയര്‍ന്നിരുന്നു.

എന്നാല്‍ അപ്രതീക്ഷിതമായാണ് സംഭവം ഉണ്ടായതെന്നും അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പരിശീലനം നേടാത്ത നാട്ടുകാര്‍ ഇടപെടാന്‍ വൈകിയെങ്കില്‍, കുറ്റപ്പെടുത്താനാവില്ലെന്ന് റൂറല്‍ എസ് പി യതീഷ് ചന്ദ്ര പ്രതികരിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളാണ് സ്ഥലത്തുണ്ടായിരുന്നത്.

അത്യാഹിതം കണ്ടുനിന്നതിന്‍റെ അമ്പരപ്പാകാം ആദ്യ ഇടപെടല്‍ വൈകാന്‍ കാരണം. ഇത് സ്വാഭാവികമാണെന്നും എസ്പി പറഞ്ഞു

ജനക്കൂട്ടം പിന്നീട് തീയണയ്ക്കാനും യുവതിയെ ആശുപത്രിയില്‍ എത്തിക്കാനും ഇടപെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു. സംഭവ ശേഷം ഒളിവില്‍ പോയ വിരാജുവിനായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി. അന്യ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യും എന്ന് വ്യക്തമാക്കുന്ന വിരാജുവിന്‍റെ കുറിപ്പും, പോലീസ് കണ്ടെടുത്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News