കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ മോദി ആവര്‍ത്തിച്ച പെരുംനുണകളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ.
മോദിയുടെ പ്രസംഗം കേള്‍ക്കുന്നത് ചരിത്രം, ഭൗതികശാസ്ത്രം, സാഹിത്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ നിങ്ങള്‍ക്കുള്ള അറിവിന് ഹാനീകരം എന്ന മുന്നറിയിപ്പോടെയാണ് നവനീത് എന്ന യുവാവിന്റെ കുറിപ്പ്.
അത് ഇങ്ങനെ:
Statutory Warning:
Listening to Narendra Modi’s speeches can be harmful for your knowledge of history, science, sociology, philosophy, economics, literature and mathematics.
കർണാടക തെരെഞ്ഞെടുപ്പ് റാലികളിൽ മോഡിയുടെ ഏറ്റവും ശ്രദ്ധേയമായ 3 നുണകൾ. സംഘപരിവാർ പ്രവർത്തക ശൈലി കൃത്യമായി പുറത്താകുന്നത് കാണുക.
Modi’s lie 1: ” രാഷ്ട്രീയ തടവുകാരായി അംഗീകരിക്കാതെ തൂക്കുമരം കാത്ത് തടവറയിൽ കിടന്ന ഭഗത് സിംഗിനെ ജവഹർലാൽ നെഹ്രു സന്ദർശിച്ചില്ല ”
Truth : ജയിലിൽ തടവുകാരുടെ സൌകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭഗത് സിംഗും ഭുവനേശ്വർ ദത്തുമടക്കമുള്ളവർ നിരാഹാരസമരം ആരംഭിച്ചപ്പോൾ 1929 ആഗസ്റ്റ് എട്ടിന് നെഹ്റു അവരെ ജയിലിൽ സന്ദർശിച്ചു. അനുഭവത്തെ തന്റെ ആത്മകഥയിൽ അദ്ദേഹം വിവരിച്ചിട്ടുണ്ട്.
Modi’s lie2 : 1948ൽ പാകിസ്താനുമായി യുദ്ധം ജയിപ്പിച്ചത് ജനറൽ തിമ്മയ്യയുടെ നേതൃത്വത്തിലായിരുന്നു. അതിനുശേഷം അദ്ദേഹത്തെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രുവും പ്രതിരോധ മന്ത്രിയായിരുന്ന കൃഷ്ണമേനോനും തുടർച്ചയായി അവഹേളിച്ചു. അപമാനിതനായ ജനറൽ തിമ്മയ്യ രാജിവെച്ചു.
Truth: ജനറൽ തിമ്മയ്യ കരസേനാ മേധാവിയായത് 1957ൽ. 1961വരെ ആ പദവിയിൽ തുടർന്നു. ഈ ഉദ്യോഗസ്ഥൻ 1948 ൽ രാജിവെച്ചുപോയി എന്നാണ് മോഡി പറയുന്നത്. 1948 യുദ്ധാനന്തരം അദ്ദേഹത്തെ ഐക്യരാഷ്ട്രസഭയുടെ കൊറിയയിലെ പുനരധിവാസ കമ്മിഷന്റെ ചെയർമാനായി സർക്കാർ നിയോഗിക്കുകയും ചെയ്തു.
Modi’s lie 3: ” 1962ലെ ചൈനാ യുദ്ധത്തിന് നേതൃത്വം നൽകിയ ജനറൽ കരിയപ്പയെ ജവഹർ ലാൽ നെഹ്രു അവഹേളിച്ചു.”
Truth : ജനറൽ കരിയപ്പ 1953ൽ സർവീസിൽ നിന്ന് വിരമിച്ചു!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here