കുട്ടിയെ തിയേറ്ററിലെത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശ്യത്തിൽത്തന്നെ; മൊയ്തീനും പെണ്‍കുട്ടിയുടെ അമ്മയും കുറ്റംസമ്മതിച്ചു; ഇരുവര്‍ക്കുമെതിരെ പോക്‌സോ പ്രകാരം കേസ്

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു.

കുട്ടിയെ തിയേറ്ററിലെത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശത്തില്‍ തന്നെയാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ഇവര്‍ക്കെതിരെ പോക്‌സോ നിയമത്തിലെ വകുപ്പ് 17 പ്രകാരം കേസെടുക്കാന്‍ ഡിജിപി മലപ്പുറം എസ്പിക്ക് നിര്‍ദ്ദേശം നല്‍കി.

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മടികാണിച്ച ചങ്ങരംകുളം എസ്.ഐ കെ.ജി ബേബിക്കെതിരെയും പോക്‌സോ പ്രകാരം കേസെടുക്കും.

കേസിലെ പ്രതി തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി (47) ഇന്നലെയാണ് ഷൊര്‍ണൂരില്‍ അറസ്റ്റിലായത്.

ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. എടപ്പാളിലെ തീയറ്ററില്‍ ഫസ്റ്റ് ഷോക്കിടെ തൊട്ടടുത്ത സീറ്റിലിരുന്ന് മധ്യവയസ്‌കന്‍ ബാലികയെ പീഡിപ്പിക്കുകയായിരുന്നു.

സ്ത്രീയുടെയും കുട്ടിയുടെയും നടുവിലാണ് ഇയാള്‍ ഇരുന്നത്. തിയേറ്റര്‍ ഉടമ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വിവരം അറിഞ്ഞ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സിസിടിവി ദൃശ്യം പരിശോധിച്ചു.

ഏപ്രില്‍ 26ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കി. കാറിന്റെ നമ്പറും അറിയിച്ചു. എന്നിട്ടും കേസെടുത്ത് അന്വേഷണം നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News