ശമ്പളം ചോദിച്ച 15കാരിയെ 12 കഷണങ്ങളായി വെട്ടി നുറുക്കി ഓടയില്‍ എറിഞ്ഞു

ശമ്പളം ചോദിച്ചതിന് 15 വയസുകാരിയായ പെണ്‍കുട്ടിയെ 12 കഷണങ്ങളായി വെട്ടി നുറുക്കി ഓടയില്‍ എറിഞ്ഞു.

കഴിഞ്ഞ ദിവസം രാത്രയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയില്‍ ദില്ലിയിലെ ഒരു ഓടയില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ശമ്പളം ചോദിച്ചതിനാണ് മഞ്ചീത് കര്‍കേതാ എന്ന പ്രതി പെണ്‍കുട്ടിയെ കൊന്നതെന്നാണ് പൊലീസ് പറയുന്നത്. സോനികുമാരിയെന്നാണ് പെണ്‍കുട്ടിയുടെ പേര്.

റാഞ്ചി സ്വദേശിയായ പെണ്‍കുട്ടി വീട്ടുജോലിക്ക് മാസം 6500 രൂപയുടെ ശമ്പളം പ്രതീക്ഷിച്ചാണ് ദില്ലിയില്‍ എത്തിയത്. മൂന്ന് വര്‍ഷമായിട്ടും ഒരു രൂപ പോലും ശമ്പളം കിട്ടിയിരുന്നില്ല.

ദില്ലയിലെ ഒരു ബിസിനസുകാരന്റെ വീട്ടില്‍ മുഴുവന്‍ സമയ സഹായിയായിട്ടാണ് സോനി ജോലിക്കുനിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here