ഒഡീഷ പുരി ജഗന്നാഥ ക്ഷേത്രത്തിലാണ് ക്ഷേത്ര ജീവനക്കാര്‍ ഭക്തനെ ആക്രമിച്ച് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്. പൂജചെയ്യാന്‍ വലിയ തുകയാണ് ഇയാള്‍ ക്ഷേത്രത്തില്‍ എത്തിയ ഭക്തനോട് ആവശ്യപ്പെട്ടത്.
ഇതു നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് ക്ഷേത്ര ജീവനക്കാരന്‍ ആക്രമിച്ചത്. മഹാരഷ്ട്ര, താനെ സ്വദേശി ചേതന്‍ അമോല്‍ക്കര്‍ ഇതു സംബന്ധിച്ച് പൊലീസിന് പരാതി നല്‍കി.
പുരി ജഗന്നാഥ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ദർശനത്തിനെന്ന് പറഞ്ഞ് കബളിപ്പിച്ച് വാങ്ങുന്നത് വലിയ തുകയാണ്. ഭക്തരുടെ മനസിൽ തോന്നുന്നത് പോലെ വേണം കാണിക്കയർപ്പിക്കേണ്ടതെങ്കിലും ഇവിടെ വലിയ തുക നൽകാന്‍ അവർ നിർബന്ധിതരാവുന്നു.
ഇത്തരത്തിൽ ഒരിക്കൽ പരാതി ലഭിച്ചിരുന്നതായും പൊലീസ് ഓഫീസറായ ഗോകുൽ രഞ്ജന്‍ ദാസ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here