നിപ്പ വൈറസ് കേരളത്തില്‍ വന്നത് നന്നായിയെന്ന് സംഘ്പരിവാര്‍; ആശങ്കകള്‍ക്കിടയില്‍ വര്‍ഗീയ വിഷം ചീറ്റി സംഘികള്‍

നിപാ വൈറസ് ബാധയ്ക്കിടയിലും സംഘികള്‍ പടര്‍ത്തുന്നത് കൊടിയ വര്‍ഗീയ വിഷം.

നിപാ വൈറസ് കേരളത്തില്‍ വന്നത് നന്നായിയെന്നും അത് കേരളത്തിലെ ജനസംഖ്യാ വളര്‍ച്ചാരീതി മാറ്റിമറിക്കാന്‍ സഹായമാകുമെന്നാണ് ഒരു മുതിര്‍ന്ന സംഘി വര്‍ഗീയ വിഷം ചീറ്റി ട്വീറ്റ് ചെയ്തത്.

രോഗം സ്ഥിരീകരിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മുസ്ലീം ജനസംഖ്യയെ സൂചിപ്പിച്ചാണ് എംകെ രാമകൃഷ്ണന്‍ എന്ന സംഘിയുടെ ട്വീറ്റ്.

നിപാ വൈറസ് ബാധക്കെതിരെ കേരളം അതീവ ജാഗ്രതയോടെ നടപടികളെടുക്കുമ്പോളാണ് സംഘിതലകളില്‍ നുരയുന്ന കൊടിയ വിഷം ഫേസ്ബുക്ക് പോസ്റ്റായും ട്വീറ്റായും പുറത്തുചാടുന്നത്.

ബിജെപിയുടെ ഐടി സെല്ലിന്റെ പ്രമുഖനായ സന്ദീപ് ആര്‍ വചസ്പതിയും വര്‍ഗീയ വിദ്വേഷം നിറഞ്ഞ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റക്കാരാണ് നിപാ രോഗം പടര്‍ത്തുന്നതെന്നാണ് സന്ദീപ് പ്രചരിപ്പിച്ചത്.

നിപാ വൈറസും ബീഫും കേരളത്തിലെ മതേതര സേനയ്ക്കുള്ള സമ്മാനമാണെന്നാണ് അജിത്കുമാര്‍ എന്നയാള്‍ ട്വീറ്റ് ചെയ്തത്.

വൈറസ് ബാധയ്ക്കിടയില്‍ ജനം ഭയന്നിരിക്കുമ്പോഴും ഇത്തരത്തില്‍ വര്‍ഗീയവിഷം പടര്‍ത്തുന്ന ട്വീറ്റിനെതിരെ നിരവധിപേരാണ് വിമര്‍ശനവുമായെത്തിയത്.

നിപാ വൈറസിനെക്കാള്‍ വലിയ വൈറസാണ് ഇത്തരം സംഘികളെന്നാണ് ചിലരുടെ കമന്റ്. ഇത്തരം സംഘി വൈറസുകള്‍ മാനവരാശിക്കുതന്നെ ആപത്താണെന്നും സംഘികളെയാണ് നിപാ വൈറസ് ബാധിക്കേണ്ടതെന്നും കമന്റിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here