ഇന്ത്യന്‍ ജനതയെ സംബന്ധിച്ചടുത്തോളം ഞെട്ടിക്കുന്ന വിവരങ്ങളാണ് കോബ്ര ഓപ്പറേഷനിലൂടെ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ മാധ്യമരംഗത്തെ വമ്പന്‍മാര്‍ പണം നല്‍കിയാല്‍ ഹിന്ദുത്വ വര്‍ഗീയ ധ്രുവീകരണം വാര്‍ത്തയിലൂടെ നടത്തുമെന്നതാണ് കോബ്ര നടത്തിയ ഒളി ക്യാമറ ഓപ്പറേഷന്‍ വ്യക്തമാക്കുന്നത്.
ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിൽ ആദ്യഘട്ടത്തിൽ പുറത്തു വിട്ട വീഡിയോകൾക്കു പിന്നാലെയാണ് രണ്ട് ഡസനോളം വരുന്ന പുതിയ വീഡിയോകൾ ഇന്ന് പുറത്തുവന്നത്. മാധ്യമരംഗത്തെ പ്രമുഖസ്ഥാപനങ്ങളുടെ മേധാവികളാണ് കോബ്ര ഓപ്പറേഷനിൽ കുടുങ്ങിയത്.
ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 നെറ്റ്‌വർക്ക്, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, സീ ന്യൂസ്, സ്റ്റാർ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജൈഗരൺ, റേഡിയോ വൺ, റെഡ് എഫ്എം, ലോക്മാത്, എബിഎൻ ആന്ധ്ര ജ്യോതി, ടിവി5, ദിനമലർ, ബിഗ് എഫ്എം, കെ ന്യൂസ്, ഇന്ത്യ വോയ്സ്, ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, എംവിടിവി, ഓപ്പൺ മാഗസിൻ എന്നീ വമ്പന്‍മാരുടെ കള്ളക്കളിയാണ് കോബ്ര ഓപ്പറേഷനിലൂടെ പുറത്തുവന്നത്. ദൈനിക് ഭാസ്കർ എന്ന മാധ്യമവമ്പന്‍മാര്‍ ദില്ലി ഹൈക്കോടതിയുടെ സ്റ്റേ ഓർഡർ വാങ്ങിയിട്ടുണ്ട്.
സംഘപരിവാരിന് ഗുണകരമാകുന്ന തരത്തില്‍ രാജ്യത്ത് ഹിന്ദുത്വ ധ്രുവീകരണം നടത്തുന്ന വാര്‍ത്തകള്‍ നല്‍കാമെന്നാണ് മാധ്യമവമ്പന്‍മാര്‍ സമ്മതിച്ചത്. പുഷ്പ് ശർമ എന്ന മാധ്യമപ്രവര്‍ത്തകനാണ് കോബ്ര ഓപ്പറേഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.
6 കോടി മുതൽ 500 കോടി വരെ നൽകാൻ തയ്യാറാണെന്നായിരുന്നു ഇവര്‍ വ്യക്തമാക്കിയത്. ടൈംസ് ഓഫ് ഇന്ത്യയിലെ പ്രമുഖമാധ്യമപ്രവര്‍ത്തകനായ വിനീത് ജയിൻ അടക്കമുള്ളവര്‍ ഇത് സമ്മതിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here