കോട്ടയം മാന്നാനത്ത് വീടു തകർത്തു തട്ടിക്കൊണ്ടു പോയ നവവരന്റെ മൃതദേഹം കണ്ടെത്തി. നട്ടാശേരി എസ്എച്ച് മൗണ്ട് പ്ലാത്തറ വീട്ടിൽ കെവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പുനലൂര്‍ ചാലിക്കര ആറിലാണ് മൃതദേഹം കണ്ടെത്തിയത്. തെന്മല സ്വദേശിയായ പെണ്‍കുട്ടിയെ പ്രണയിച്ചു വിവാഹം കഴിച്ചതിനെ തുടര്‍ന്നാണ് കുമാരനല്ലൂര്‍ സ്വദേശി കെവിനെ പെണ്‍കുട്ടിയുടെ സഹോദരന് ഉള്‍പ്പെട്ട സംഘം തട്ടി കൊണ്ടു പോയത്. സുഹൃത്ത് അനീഷിന്റെ വീട്ടിലായിരുന്നു തട്ടിക്കൊണ്ടു പോയ സമയത്ത് കെവിന് താമസിച്ചിരുന്നത്.
അനീഷിന്റെ വീട് സംഘം അടിച്ചു തകർക്കുകയും കെവിനേയും ബന്ധു അനീഷിനേയും തട്ടി കാണ്ടു പോകുകയായിരുന്നു. പരാതി നല്‍കിയിട്ടും ആദ്യഘട്ടത്തില്‍ എസ് ഐ കേസെടുക്കാന്‍ തയ്യാറായില്ലെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെ് അന്വേഷണം ഊര്ജിതമാക്കുകയായിരുന്നുവെന്ന് കെവിന്റെ അച്ഛന് സാജന് പറഞ്ഞിരുന്നു.
പെണ്‍ക്കുട്ടിയുടെ വീട്ടുകാരുടെ സമ്മതമില്ലാതെ രണ്ടു ദിവസം മുന്‍പാണ് തെന്മല സ്വദേശിയായ പെണ്‍കുട്ടിയെ കെവിന് രജിസ്റ്റര്‍ വിവാഹം കഴിക്കുന്നത് . തുടര്‍ന്ന് പെണ്‍കുട്ടിയെ കോട്ടയത്തെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു. കെവിന് മാന്നാനത്ത് ബന്ധുവീട്ടിലുമായിരുന്നു. പെണ്‍കുട്ടിയെ അന്വേഷിച്ചെത്തിയ സഹോദരന് ഷാനു ഉള്‍പ്പടെയുള്ള സംഘം കെവിനേയും ബന്ധു അനീഷിനേയും തട്ടി കാണ്ടു പോകുകയായിരുന്നു
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here