മോദിയുടെ സാഹസിക കഥകൾ പലതും സംഘികൾ സോഷ്യൽ മീഡിയയിൽ പടച്ച് വിടാറുണ്ട്. സംഘികൾ ഒഴികെ മറ്റാരും ആ കഥകൾ വിശ്വസിക്കാറുമില്ല. പക്ഷെ സംഘികൾക്ക് പുറമേ ഈ വാർത്തകൾ ആഘോഷമാക്കുന്ന മറ്റൊരു വിഭാഗം കൂടി സോഷ്യൽ മീഡിയയിൽ ഉണ്ട്. അവരാണു ട്രോളന്മാർ അല്ലെങ്കിൽ ട്രോളത്തികൾ.
സംഘികളും അവരുടെ ധീര നായകന്മാരുമില്ലെങ്കിൽ അക്ഷരാർത്ഥർത്തിൽ പട്ടിണിയായി പോയേക്കാവുന്ന ഒരു വിഭാഗം കൂടിയാണവർ. മോദിയെ കുറിച്ചുള്ള പല സാഹസിക കഥകളും ബാല മാസികകളിൽ നിന്നും ജാതക കഥകളിൽ നിന്നും അടിച്ച് മാറ്റിയാണു സംഘികൾ സോഷ്യൽ മീഡിയയിൽ എത്തിക്കുന്നത്.
അത്തരത്തിൽ കുഞ്ഞായിരുന്ന മോദി ഒരു മുതല കുഞ്ഞിനെ പിടിച്ച കഥയാണു ഇപ്പോൾ ട്രോളന്മാർ ചാകരയായി കൊണ്ടാടുന്നത്. ഒരു പ്രസിദ്ധീകരണത്തിൽ അച്ചടിച്ച് വന്ന അത്തരം ഒരു കഥ ട്രോളന്മാർ ആഘോഷമാക്കുകയായിരുന്നു. കുട്ടിക്കാലത്ത് ധീരതയിൽ ഒട്ടും പിന്നിലല്ലാതിരുന്ന മോദി പുഴയിൽ ഇറങ്ങി ഒരു മുതല കുഞ്ഞിനെ പിടിച്ചെന്നും ഇത് കണ്ട അമ്മ മകനെ ഉപദേശിച്ചെന്നുമാണു കഥ.
അമ്മയും കുഞ്ഞും വിഷമിക്കുമെന്ന് മനസ്സിലാക്കിയ കുഞ്ഞ് മോദി മുതല കുഞ്ഞിനെ തിരിച്ച് പുഴയിൽ കൊണ്ടു പോയി വിട്ടെന്നും ലേഖകൻ എടുത്ത് പറയുന്നു. മോദിയുടെ ധീരത, സ്നേഹം തുടങ്ങിയ ഗുണങ്ങൾ പൊലിപ്പിച്ചെടുക്കാൻ ആണു സംഘികൾ സോഷ്യൽ മീഡിയയിൽ ഇത്ത്രയും ശ്രമിച്ചത്.
ഫലത്തിൽ ഇത് സൈബർ സംഘികളെ തിരിഞ്ഞ് കൊത്തുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here