ബാലരാമപുരം: തിരുവനന്തപുരത്ത് ജ്യേഷ്ഠനെ അനിയന് വെട്ടി ക്കൊന്നു. ബാലരാമപുരത്ത് വാടകയ്ക്ക് താമസിക്കുന്ന എസ്.ശിവനാണ് വെട്ടേറ്റ് മരിച്ചത്. അനിയന്റെ ആദ്യ ഭാര്യയെ സംരക്ഷിക്കണമെന്ന് ആവശ്വപ്പെട്ട് അനിയന് മുരുകന്റെ വീട്ടിലെത്തിയതായിരുന്നു ശിവന്.
മുരുകന് തിരുനെൽവേലിയിൽ ഭാര്യയും മൂന്നു മക്കളുമുണ്ട്. ഇയാള്‍ ബാലരാമപുരത്ത് മറ്റൊരു സ്ത്രീയോടൊപ്പമാണ് താമസിച്ച് വരുന്നത്. പിതാവിന്ഇങ്ങനെയൊരു ബന്ധമുണ്ടെന്ന് മനസിലായ മുരുകന്റെ മൂത്ത മകൻ ബാലരാമപുരത്ത് ശിവന്റെ വീട്ടിലെത്തി, ഇക്കാര്യങ്ങള്‍ പറഞ്ഞു.
തുടര്‍ന്ന് ആദ്യ ഭാര്യയെ സംരക്ഷിക്കണമെന്നാവശ്യടാനായി ഇവര്‍ മുരുകന്റെ വീട്ടിലെത്തി. അവിടെവെച്ചാണ് മുരുകന് ശിവനെ വെട്ടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here