ലോകകപ്പില്‍ ടുണീഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് വിജയത്തുടക്കം.ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഇരട്ട ഗോളിന്റെ മികവിലാണ് ഇംഗ്ലണ്ടിന്റെ വിജയം.ക്യാപ്റ്റന്‍ മുന്നില്‍ നിന്ന് നയിച്ച മത്സരത്തില്‍ ഇംഗ്ലീഷുകാര്‍ ജയത്തോടെ തന്നെ തുടങ്ങി.
12 വര്‍ഷത്തെ ഇടവേളയ്ക്ക ശേഷം ലോകകപ്പ് കളിക്കാനെത്തിയെ ടുണീഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ച് വിട്ടത്.എന്നാല്‍ ജയിക്കാനുറച്ച് കളിച്ച ടുണീഷ്യക്കാര്‍ക്ക് തോറ്റ് കൊടുക്കാന്‍ തീരെ മനസ്സില്ലായിരുന്നു.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇംഗ്ലണ്ട് മുന്നറ്റ നിരയ്ക്ക് തുടക്കത്തില്‍ തന്നെ ഗോള്‍ അടിക്കാനായി. കളി തുടങ്ങി 11ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു.എന്നാല്‍ അടിക്ക് തിരിച്ചടി എന്നോളം 34ാം മിനിറ്റില്‍ ടുണീഷ്യ ഗോള്‍ മടക്കി.
കെയ്ൽ വാക്കർ ഫക്രദ്ദീൻ ബെൻ യൂസഫിനെ ബോക്സിൽ വച്ച് മുട്ടുകൊണ്ട് മുഖത്ത് ഇടിച്ചതിന് കിട്ടിയ പെനാൽറ്റിയാണ് കഥ മാറ്റിയെഴുതിയത്. വീഡിയോ പരിശോധനയിലാണ് പെനാൽറ്റിയിൽ തീർപ്പു കൽപിച്ചത്.
വാക്കർക്ക് മഞ്ഞക്കാർഡും ടുണീഷ്യയ്ക്ക് പെനാൽറ്റിയും. കിക്കെടുത്ത ഫെർജാനി സാസിക്ക് പിഴച്ചില്ല. ഡൈവ് ചെയ്ത ജോഡൻ പിക്കഫോർഡിന്റെ വലതു മൂലയിലേയ്ക്കൊരു ഗ്രൗണ്ടർ. മത്സരം ഒപ്പത്തിനൊപ്പം.
പിന്നീട് അവസരങ്ങള്‍ നിരവധി ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ഇംഗ്ലീഷുകാര്‍ക്കായില്ല.ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ടുണീഷ്യയോട് സമനില വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും ഇഞ്ചുറി ടൈമിൽ റഫറി വിസസലൂതാൻ രണ്ട് മിനിറ്റ് മാത്രം ബാക്കി നിൽക്കെ ട്രിപ്പിയറിന്‍റെ കോർണർ കിക്ക് വലയിലേയ്ക്ക് കുത്തിയിട്ട് കെയ്ന്‍ ഇംഗ്ലണ്ടിന് വിലപ്പെട്ട വിജയം നേടിക്കൊടുത്തു.
ടുണീഷ്യയ്ക്ക് വേണ്ടി ഫെര്‍ജാനി സാസി ഗോള്‍ നേടി.
KANE! #TUNENG 1-2! pic.twitter.com/7LYep1LfwE
— FIFA World Cup ? (@FIFAWorldCup) June 18, 2018
What a huge moment for @HKane and @England! #TUNENG pic.twitter.com/VUvZBnCUvL
— FIFA World Cup ? (@FIFAWorldCup) June 18, 2018
The numbers behind the match ?#TUNENG pic.twitter.com/FYYyEE8U90
— FIFA World Cup ? (@FIFAWorldCup) June 18, 2018
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here