‘വിവരക്കേടിനെ തെറിവിളി കൊണ്ട് ന്യായീകരിക്കാന്‍ പോകുംമുമ്പ് സ്വന്തം ആചാര്യന്‍ എഴുതിവെച്ചിരിക്കുന്നതെങ്കിലും വായിക്കൂ’; ബിജെപിക്ക് മറുപടിയുമായി അഭിലാഷ് മോഹനന്‍

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ മുതിര്‍ന്നവരെ ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ നിരുത്സാഹപ്പെടുത്തിയതിനു തെളിവുമായി മാധ്യമപ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍ രംഗത്ത്.

തെളിവ് ഹാജരാക്കിയാല്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറെന്ന് ചര്‍ച്ചയില്‍ പ്രഖ്യാപിച്ച ബിജെപി വക്താവിന് മറുപടിയായാണ് ആര്‍എസ്എസ് തന്നെ പ്രസിദ്ധീകരിച്ച പുസ്തകഭാഗവുമായി അഭിലാഷ് രംഗത്തെത്തിയത്.


അഭിലാഷ് പറയുന്നത് ഇങ്ങനെ:

കഴിഞ്ഞ ദിവസത്തെ എഡിറ്റേഴ്സ് അവർ ചർച്ചയ്ക്കിടെ ബിജെപി നേതാവ് ശിവശങ്കരനോട് ഉള്ള പ്രതികരണമായി ആർ എസ് എസ് സ്ഥാപകൻ ഹെഡ്ഗേവാർ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചവരെ നിരുത്സാഹപ്പെടുത്തിയതായി പറഞ്ഞിരുന്നു .

രണ്ടാം സർസംഘ് ചാലക് മാധവ സദാശിവ ഗോൾവാക്കറുടെ പുസ്തകത്തെ ഉദ്ധരിച്ചായിരുന്നു എന്റെ പരാമർശം . ഇത് തെളിയിച്ചാൽ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കും എന്ന് ചർച്ചയിൽ ബിജെപി നേതാവ് വെല്ലുവിളിച്ചു .

ഇതിനു പിറ്റേന്ന് ബിജെപി നേതാവ് സ്റ്റുഡിയോയിൽ വരികയും ഒരു പുസ്തകവും കുറച്ചു പേപ്പറുകളും തരികയും ഞാൻ പറഞ്ഞത് വസ്തുതയല്ല എന്ന് വാദിക്കുകയും ചെയ്തു .

ഒരിക്കൽ കൂടി പരിശോധിക്കാം എന്ന് പറഞ്ഞു സമാധാനിപ്പിച് അദ്ദേഹത്തെ മടക്കി അയക്കുകയാണ് ഉണ്ടായത് . ഈ കൂടികാഴ്ചയുടെ വീഡിയോ അദ്ദേഹത്തിന്റെ സഹായി പകർത്തിയിരുന്നു .

ഇത് ഉപയോഗിച്ച് എനിക്ക് തെറ്റ് പറ്റിയെന്നും എന്റെ കള്ളം കയ്യോടെ പിടികൂടിയെന്നും പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ ഞാൻ ഉദ്ധരിച്ച പുസ്തകം ഇവിടെ ഇടുകയാണ് .

അയോദ്ധ്യ പ്രിന്റേഴ്‌സ് അച്ചടിച്ച കുരുക്ഷേത്ര പ്രകാശന്റെ ശ്രീ ഗുരുജി സാഹിത്യ സർവസം . വായിച്ചാലും . ആരാണ് കള്ളം പറയുന്നതെന്ന് ബോധ്യപ്പെടും . എന്നെ ചീത്തവിളിച്ചു കൊണ്ടിരിക്കുന്ന സംഘി സുഹൃത്തുക്കളോട് ഒരു അഭ്യർത്ഥന മാത്രമേ ഉള്ളൂ .

വിവരക്കേടിനെ തെറിവിളി കൊണ്ട് ന്യായീകരിക്കാൻ പോകുംമുമ്പ് സ്വന്തം ആചാര്യൻ എഴുതിവെച്ചിരിക്കുന്നതെങ്കിലും ഒന്ന് വായിക്കൂ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News