ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പീഢിപ്പിച്ചുവെന്ന പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നൽകി. കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നേരത്തെ പരാതി നൽകിയിരുന്നതായും കന്യാസ്ത്രീ ആവർത്തിച്ചു. ബിഷപ്പിന്റെ മൊഴിയെടുക്കാൻ ജലന്ധറിലേക്ക് പോകുമെന്നും വൈക്കം ഡിവൈഎസ്പി കെ സുഭാഷ് വ്യക്ത്മാക്കി.
അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കുറവിലങ്ങാട്ടെ മഠത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തത്. രാവിലെ 11 മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ് വൈകിട്ട് അഞ്ചു മണിയോടെയാണ് അവസാനിച്ചു.
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരിയായ കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നൽകി. കർദിനാൾ ജോർജ് ആലഞ്ചേരിക്ക് നേരത്തെ പരാതി നൽകിയിരുന്നതായും കന്യാസ്ത്രീ ആവർത്തിച്ചു. കുറ്റാരോപിതനായ ബിഷപ്പിന്റെ മൊഴിയെടുക്കാൻ ജലന്ധറിലേക്ക് പോകുമെന്നും വൈക്കം ഡിവൈഎസ്പി കെ സുഭാഷ് അറിയിച്ചു.
മജിസ്ട്രേറ്റിന് മുമ്പാകെ കന്യാസ്ത്രീയുടെ രഹസ്യമൊഴിയെടുക്കാനുള്ള അനുമതിക്കായി അന്വേഷണ സംഘം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മഠത്തിലെയും ഗസ്റ്റ് ഹൗസിലെയും മറ്റു അന്തേവാസികളുടെ മൊഴിയും അന്വേഷണ സംഘം ശേഖരിക്കും.
കന്യാസ്ത്രീ മൊഴി ആവർത്തിക്കുകയും ഉറച്ച് നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ ഉടൻ ഉണ്ടായേക്കും. ബലാൽസംഗം, പ്രകൃതിവിരുദ്ധ പീഢനം എന്നീ വകുപ്പുകൾ പ്രകാരമാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ വിഷയത്തിൽ സഭ ഇനിയും നിലപാട് അറിയിച്ചിട്ടില്ല.
അതേസമയം, കന്യാസ്ത്രീ ഭീഷണിപെടുത്തിയെന്നു കാണിച്ചു ബിഷപ്പ് നൽകിയ പരാതിയും പോലീസ് അന്വേഷിച്ചു വരികയാണ് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here