ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ആധിപത്യത്തില്‍ റഷ്യന്‍ ലോകകപ്പ്, ഇനിയുള്ള 4 ടീമുകളിലെ മിക്ക താരങ്ങളും ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ് താരങ്ങള്‍

VO
റഷ്യന്‍ ലോകകപ്പിന്‍റെ അവസാന ഘട്ടത്തിലേക്കെത്തിയതോടെ ഇംഗ്ലീഷ് ലീഗിന്‍റെ ആധിപത്യമാണ് കളം നിറയുന്നത്.
ഇനി വെറും നാല് ടീമുകളും നാല് മത്സരങ്ങളും മാത്രമാണ് അവശേഷിക്കുന്നത്. രണ്ടു സെമി ഫൈനലുകളും ഒരു മൂന്നാം
സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടവും അവസാനം ഫൈനലും. അവശേഷിക്കുന്ന നാല് ടീമുകളിൽ നിന്നായി 92 കളിക്കാരാണ് നിലവിലുള്ളത്.

ലോകകപ്പ് തുടങ്ങുമ്പോൾ ഉണ്ടായിരുന്ന 736 താരങ്ങള്‍ എന്നത് വെറും 92ലേക്ക് എത്തി.യൂറോപ്യന്‍ ടീമുകള്‍
ഏറ്റുമുട്ടുന്നെന്ന പ്രത്യേകത കൂടിയുള്ള മത്സരങ്ങളില്‍ ഇംഗ്ലീഷ് ലീഗിന്‍റെ ആധിപത്യം അത്ഭുതപ്പെടുത്തുന്നതല്ല.
ലോകകപ്പ് സെമി ഫൈനൽ ഘട്ടത്തിലേക്ക് എത്തിയപ്പോൾ താരങ്ങളിൽ ഭൂരിഭാഗവും ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ
നിന്നാണ്, 92ൽ 41 പേരും കളിക്കുന്നത് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലബുകൾക്ക് വേണ്ടി.

ടോട്ടൻഹാം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബുകളിൽ നിന്നുമാണ് ഏറ്റവും കൂടുതൽ കളിക്കാർ സെമിയിൽ ഉള്ളത്. ടോട്ടൻഹാമിൽ നിന്നും 9 പേരും മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും 8 പേരുമാണ് ലോകകപ്പ് സെമി ഫൈനലിന് വേണ്ടി ബൂട്ട് കെട്ടുക.

ലാലിഗയിൽ നിന്നും ഫ്രഞ്ച് ലീഗ് ഒന്നിൽ നിന്നും 12 പേര് വീതവും സീരി എ, ബുണ്ടസ് ലീഗ്‌ എന്നിവയിൽ നിന്നും 8 വീതം കളിക്കാരും സെമി ഫൈനലിന് ഇറങ്ങുന്നു.

ഗോള്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ഇംഗ്ലണ്ട് നായകന്‍ ഹാരി കെയിന്‍ ടോട്ടന്‍ ഹാമിന്‍റെ ഫസ്റ്റ് ചോയ്സ് പ്ലയറാണ്. ഹാരി മഗ്യൂര്‍ ലെയ്സറ്റര്‍ സിറ്റി താരവും, മറ്റ് കളിക്കാരും ഇതു പോലെ തന്നെ. ഇതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ശൈലിയിലേക്കാണ് ലോകകപ്പ് എത്തിനില്‍ക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News