സീരിയല്‍ നടിയെ അനാശ്വാസത്തിന് നിര്‍ബന്ധിച്ച് മൊബെെലില്‍ അജ്ഞാത സന്ദേശമയച്ചതായി പരാതി. പ്രശ്സ്ത തമിഴ് സിനിമാ സീരിയൽ നടി ജയലക്ഷ്മിയാണ്, ചെന്നൈ കമ്മീഷണർ ഓഫിസിൽ പരാതി നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ സെക്സ് റാക്കറ്റ് സംഘത്തില്‍ അംഗമാണെന്ന് സംശയിക്കുന്നതായി പൊലിസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ
നേരത്തെ സോഷ്യല്‍ മീഡിയ വഴി ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അതെല്ലാം മനപ്പൂര്‍വ്വം അവഗണിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം സന്ദേശങ്ങള്‍ വാട്സ് ആപ്പ് വഴിയും ലഭിച്ചു തുടങ്ങി. ഒരു ദിവസം 50000 മുതൽ 3 ലക്ഷം വരെ സമ്പാദിക്കാമെന്നും സുരക്ഷിതമാണെന്നും ആരും അറിയില്ലെന്നുമായിരുന്നു സന്ദേശത്തില്‍.
തുടര്‍ന്ന് സന്ദേശം വന്ന ഈ നമ്പര്‍ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് മറ്റൊരു നമ്പറിൽ നിന്ന് സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. സുഹൃത്തുക്കളോട് ഇക്കാര്യം വ്യക്തമാക്കിയപ്പോഴാണ്, ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അവര്‍ക്കും ലഭിച്ചെന്ന് മനസിലായതെന്നും നടി വ്യക്തമാക്കുന്നു.
ഇത്തരത്തിലുളള സംഘങ്ങൾക്കുളള പിന്നിൽ വലിയ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും ജയലക്ഷ്മി പറഞ്ഞു. സ്ക്രീൻ ഷോട്ടുകൾ സഹിതമായിരുന്നു ഇവര്‍ പൊലീസില്‍ പരാതി നല്‍കിയത്.
നടിമാരെ ടാർജറ്റ് ചെയ്യുകയും ഫോൺ നമ്പർ കരസ്ഥമാക്കി ഉയർന്ന തുക വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിക്കുകയാണ് ഇവരുടെ രീതിയെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here