കൊല്ലം: അഞ്ചലിൽ കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ച് കൊന്ന കേസിൽ രണ്ട് പ്രതികളും കുറ്റം സമ്മതിച്ചു.
മണിക് റോയി തങളുടെ പക്കൽ പണം നൽകിയാണ് കോഴിയെ വാങി കൊണ്ടു പോയതെന്ന് വീട്ടമ്മയായ സരോജിനി പീപ്പിൾ ടിവിയോട് വെളിപ്പെടുത്തി.
പിടിയിലായ ശശിധരക്കുറുപ്പ്, ആസിഫ് എന്നിവരെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ജൂലൈ 22 ന് അഞ്ചലിലെ സുന്ദരൻ ആചാരിയുടെ കടയിൽ നിന്നും കോഴി മോഷണം പോയിരുന്നു.
രണ്ട് ദിവസം കഴിഞ്ഞ് ഒരു കോഴിയുമായി മണിക് റോയി റോഡിലൂടെ പോയപ്പോൾ അത്
മോഷണമുതലാണെന്ന് സംശയിച്ച് തങ്ങൾ തടഞ്ഞെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി.
വാക്കേറ്റം ഉന്തുതള്ളുമായി പിന്നീട് മർദ്ദനത്തിൽ കലാശിച്ചു. തലയുടെ പുറക് വശം ഇടിച്ചാണ് മണിക് റോയി വീണത്.
വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചു. മൂക്കിൽ കൂടി രക്തസ്രാവം ഉണ്ടായി.
കൃത്യമായ ചികിത്സ ലഭിക്കാത്തതും മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
മണിക്കിന് ചികിത്സാ നിഷേധം ഉണ്ടോയോ എന്ന് പൊലിസ് പരിശോധിക്കുന്നു.
ഇന്നലെ പിടിയിലായ ശശിധരക്കുറുപ്പിനെ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.ഇന്ന് പുലർച്ചെയാണ് മറ്റൊരു പ്രതിയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകനുമായ ആസിഫിനെ പിടികൂടുന്നത്.
കേസിൽ ഇവരെക്കൂടാതെ മറ്റ് ചിലർക്കും പങ്കുള്ളതായി പൊലിസ് സംശയിക്കുന്നു. അക്രമം കണ്ട് നിന്ന് പ്രാത്സാഹിപ്പിച്ച ചിലരുടെ വിവരങ്ങൾ പൊലിസ് ശേഖരിച്ചു.
മണിക് റോയി തങളുടെ പക്കൽ പണം നൽകിയാണ് കോഴിയെ വാങി കൊണ്ടു പോയതെന്ന് വീട്ടമ്മയായ സരോജിനി പീപ്പിൾ ടിവിയോട് വെളിപ്പെടുത്തി.
മണിക് റോയിയുടെ മൃതദേഹം ബംഗാളിലെത്തിച്ച് സംസ്കരിച്ചു.പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നൈവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here