ഓര്‍ത്തഡോക്‌സ് പീഡനം; വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

ദില്ലി: കുമ്പസാരക്കേസിലെ പ്രതികളായ രണ്ട് ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി.

ഒന്നാം പ്രതിയായ ഫാദര്‍ ഏബ്രഹാം വര്‍ഗീസും നാലാം പ്രതിയായ ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്ജുമാണ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്.

ജസ്റ്റിസ് എ.കെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഒഴിഞ്ഞമുറിയില്‍ വാദം കേള്‍ക്കണമെന്ന വൈദികരുടെ ആവശ്യപ്രകാരം ജഡ്ജിയുടെ ചേംബറിലാണ് വാദം കേട്ടത്.

വാദം പൂര്‍ത്തിയായ കോടതി വിധി വരും വരെ രണ്ട് പേരെയും അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here