‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന ടൈറ്റിൽ എങ്ങനെ ലഭിച്ചു?. അനുഭവങ്ങള്‍ പങ്കുവെച്ച് മിയ. അനൂപ് മേനോൻ ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രം കൂടിയാണ് ‘എന്റെ മെഴുതിരി അത്താഴങ്ങൾ’ എന്ന സിനിമയിലുള്ളത്.
മെഴുകുതിരി ഡിസൈൻ ചെയ്യുന്നയാളാണ് അഞ്ജലിയെന്ന കഥാപാത്രമാണ് മിയയുടേത്.
ടൈറ്റിലിൽ പറയുന്ന മെഴുതിരി അഞ്ജലിയെ പ്രതീകവത്കരിക്കുന്നു. അനൂപ് മേനോന്റെ കഥാപാത്രമായ സഞ്ജയ് ഒരു ഇന്റർനാഷണൽ ഷെഫാണ്. അങ്ങനെ അതുമായി ബന്ധപ്പെടുത്തിയാണ് അത്താഴങ്ങൾ എന്നു ടൈറ്റിലിൽ വന്നു ചേർന്നത്.
സഞ്ജയുടെയും അഞ്ജലിയുടെയും വൈകാരിക തലങ്ങളിലൂടെയുള്ള യാത്രയായിരിക്കും ഈ സിനിമ. അടിസ്ഥാനപരമായി ഒരു പൊയറ്റിക് ലവ് സ്റ്റോറിയാണിത്. കാൻഡിൽ ലൈറ്റ് ഡിന്നർ എന്നതിന്റെ നേർ തർജമയാണ് മെഴുതിരി അത്താഴം. കാൻഡിൽ ലൈറ്റ്സ് ഡിന്നർ പൊതുവേ ലവേഴ്സിനു വേണ്ടിയുള്ളതെന്നാണു പറയാറുള്ളത്.
അതും ഈ സിനിമയുടെ ടൈറ്റിലിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ വൻ വിജയത്തിനായി മിയ കാത്തിരിക്കുന്നു. ചിത്രം ഈ വെള്ളിയാഴ്ച പ്രദർശനത്തിനെത്തും.
സൂരജ് തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിക്കുന്നത് 999 എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ നോബിള്‍ ജോസാണ് .
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here