സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ഇടുക്കിയുൾപ്പടെ ഏഴ് ജില്ലകളിൽ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശം.
ഇടുക്കി,കോട്ടയം,എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട് തുടങ്ങി എഴ് ജില്ലകളിൽ ആഗസ്റ്റ് ഒന്ന വരെ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.
ഏഴ് സെന്‍റിമീറ്റർ മുതൽ പതിനൊന്ന് സെന്‍റീമീറ്റർ വരെ മഴയുണ്ടാകും.നിലവിൽ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ കാറ്റ് ശക്ത പ്രാപിച്ചിട്ടുണ്ട്.
അതിനാൽ കേരളാ ലക്ഷദ്വീപ് തീരത്തുള്ളവർ മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകരുതെന്നാണ് നിർദ്ദേശം.
ജനങ്ങൾ സർക്കാരിന്‍റെ കൃത്യമായ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിച്ചേ
പെരുമാറാവു എന്നും ജില്ലാകളക്ടർമാർ അറിയിച്ചു.
നിലവിൽ മഴക്കെടുതികാരണം ജില്ലകളിൽ പ്രവർത്തനമാരംഭിച്ച കണ്‍ട്രോൾറൂമുകളും ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ പുതുതായി തുടങ്ങേണ്ടസാഹചര്യമില്ലെന്നും മഴക്കെടുതി നേരിടാൻ സർക്കാർ സജ്ജമാണെന്നും മുഖ്യമന്ത്രിയുടെ ഒാഫീസ് അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് മുന്നിൽ കണ്ട് ജില്ലാകളക്ടർമാരോട് മുഖ്യമന്ത്രിയുടെ ഒാഫീസ് സ്ഥിതി വിവരങ്ങൾ വിലയിരുത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here