വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി

ദില്ലി: ഹരിയാനയില്‍ പല്‍വാളിലാണ് കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. ഹരിയാനയിലെ പല്‍വാളിലെ ബഹ്ലോല ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

കന്നുകാലിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം 25 വയസ്സുള്ള യുവാവിനെ തല്ലിക്കൊന്നത്. ദില്ലിയില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയാണ് സംഭവം. കൈകാലുകള്‍ കെട്ടിയിട്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ മര്‍ദനം.

കന്നുകാലിയെ കെട്ടിയ കയറഴിക്കുന്നത് കണ്ട യുവാവിനു നേരെ ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നു. സാരമായി പരുക്കേറ്റാണ് യുവാവിന്റെ മര്‍ദനം. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെയും ഇവര്‍ മര്‍ദിച്ചു.

മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ കൊലപാതകകുറ്റം ചുമത്തി കേസെടുത്തു.

രാജസ്ഥാനിലെ ആല്‍വാറിലെ അക്ബര്‍ ഖാനെന്നയാളെ കൊലപ്പെടുത്തി ഒരുമാസം പോലും കഴിയുംമുന്‍പാണ് രാജ്യത്തെ ഞെട്ടിച്ച മറ്റൊരു സംഭവം.

ആള്‍ക്കൂട്ട കൊലപാതകം നിയന്ത്രിക്കാന്‍ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാനസര്‍ക്കാരുകള്‍ക്കും സുപ്രീംകോടതി നല്‍കിയ നിര്‍ദേശം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാത്തതിന്റെ ഒടുവിലത്തെ ഉദാഹരണമായി ഹരിയാനയിലെ സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel