രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ നീക്കങ്ങൾ സജീവമാക്കി ഭരണപ്രതിപക്ഷ മുന്നണികൾ. കോണ്‍ഗ്രസിന്‍റെ ബികെ ഹരിപ്രസാദ് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്‍സിപിയും ഡിഎംകെയും മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നീക്കം. ജെഡിയുവിന് ഹരിവംശ സിംഗ് നാരായണൻ ആയിരിക്കും ഭരണപക്ഷ സ്ഥാനാർത്ഥി. നാളെയാണ് ഉപാധ്യക്ഷഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നടക്കുക.
അതിനിടെ ഉത്തർപ്രദേശ് ,ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ അഭയകേന്ദ്രങ്ങളിൽ ഉണ്ടായ ലൈംഗിക പീഡനക്കേസുകളിൽ പാർലമെൻറ് ഇരുസഭകളും ഇന്നും പ്രക്ഷുബ്ധമായേക്കും. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു.
പട്ടിക വിഭാഗ പീഢന നിരോധന നിയമത്തെ ദുര്‍ബലമാക്കിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയുടെ പരിഗണനക്ക് വരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here