ആളില്ലാത്ത വീട്ടില്‍ മോഷണം നടത്തിയ സംഭവത്തിന്‍ അന്തര്‍ സംസ്ഥാന മോഷ്ടാവ് തിരുവനന്തരപുരത്ത് പിടിയിലായി. വയനാട് കല്‍പറ്റ സ്വദേശി ജോയി (51) ആണ് പിടിയിലായത്.
മൂന്ന് മാസം മുമ്പ് തിരുവനന്തപുരം പാപ്പനംകോടിന് സമീപത്തെ വീട്ടില്‍ നിന്ന് 45 പവന്‍ കവര്‍ന്ന കേസിലാണ് ഇയാൾ പിടിയിലായത്.
സിസിടിവി ദ്യശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്. മറ്റൊരു കേസില്‍ ജയിലിലയായിരുന്ന ഇയാള്‍ ഏഴ് മാസം മുമ്പാണ് ജയിലിന്‍ നിന്നിറങ്ങിയത്.
ഇതിനിടെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ മോഷണം നടത്തിയിരുന്നതായും ഇയാൾ പൊലീസിനോട് സമ്മതിച്ചു.
രാത്രി കാലങ്ങളിന്‍ അടച്ചിട്ട വീടുകളില്‍ കവര്‍ച്ച നടത്തുന്നതാണ് ഇയാളുടെ രീതി. നേമം ഇന്‍സ്പെക്ടര്‍ കെ.പ്രദീപിന്‍റെ നേതൃത്വത്തിഴഴ സംംംംംംംഘമാണ് പ്രതിയെ പിടികൂടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here