അവര്‍ ഇപ്പോഴും ശല്യം ചെയ്യുന്നെന്ന് ഹനാന്‍; അപകടം മനപ്പൂര്‍വ്വം ഉണ്ടാക്കിയതെന്ന് സംശയം; ഡ്രൈവറുടെ പെരുമാറ്റം സംശയാസ്പദം

കൊച്ചി: തനിക്കുണ്ടായ വാഹനാപകടം മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്ന് സംശയമുണ്ടെന്ന് ഹനാന്‍.

സംഭവം നടന്ന ഉടന്‍ തന്നെ ഒരാള്‍ സ്ഥലത്തെത്തി ലൈവ് ചെയ്തതില്‍ സംശയമുണ്ടെന്നും കാര്‍ഡ്രൈവര്‍ പറഞ്ഞ കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ടെന്നും ഹനാന്‍ വെളിപ്പെടുത്തി.

ഹനാന്റെ വാക്കുകള്‍ ഇങ്ങനെ:

”പേരുപോലും കേള്‍ക്കാത്ത ഒരു ഫേസ്ബുക്ക് പേജ് തങ്ങളുടെ എക്‌സ്‌ക്ലൂസീവ് എന്നും പറഞ്ഞ് പെട്ടെന്നാണ് അവിടെ എത്തിയത്. വേദനകൊണ്ട് പുളയുന്ന എന്റെ വീഡിയോ അവര്‍ എടുത്തു. എന്റെ സമ്മതം ഇല്ലാതെ ഫേസ്ബുക്ക് ലൈവ് ഇട്ടു. അവര്‍ ഇപ്പോഴും എന്നെ ശല്യം ചെയ്യുന്നുണ്ട്.

പുലര്‍ച്ചയാണ് അപകടം നടന്നത്. എന്നിട്ടും നിമിഷ നേരം കൊണ്ട് അവര്‍ അവിടെ എത്തി. ആരാണ് ഈ സമയത്ത് ഇവരെ വിളിച്ചുവരുത്തിയത്. ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എങ്ങനെ എത്തി.”- ഹനാന്‍ ചോദിക്കുന്നു.

അതേസമയം, ഹനാന്റെ പ്രതികരണം കൂടി പുറത്തുവന്നതോടെ ഫേസ്ബുക് ലൈവ് നടത്തിയ യുവാവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ് ആശുപത്രി ലൈവ് ചെയതത്. വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് ഇയാള്‍ ലൈവിലൂടെ പകര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News