ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിലെ അവസാനത്തെ ടെസ്റ്റ് മത്സരം ഒാവലില്‍ പുരോഗമിക്കുകയാണ്. അഞ്ചു മൽസരങ്ങളുടെ ടെസ്റ്റ് പരമ്പര 3-1 ന് ഇംഗ്ലണ്ട് നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്. അവസാനത്തെ ടെസ്റ്റില്‍ ജയിച്ച് ഇന്ത്യയെ നാണക്കേടില്‍ നിന്നും തിരിച്ചു കയറ്റാനുള്ള ശ്രമത്തിലാണ് ടീമംഗങ്ങള്‍.
അതിനിടെ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ റിവ്യൂവിങ്ങിനെ വിമര്‍ശി്ച്ച് മുന്‍ ഇംഗ്ലണ്ട് താരം മൈക്കിൾ വോഗൻ രംഗത്തെത്തി. കൊഹ്ലി മികച്ച ക്യാപ്റ്റനായിരിക്കാം പക്ഷേ ,ലോകത്തിൽ വച്ചേറ്റവും മോശപ്പെട്ട റിവ്യൂവറാണ്. ഒാവല്‍ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സിൽ കോഹ്‌ലി രണ്ടു റിവ്യൂ എടുത്തു. എന്നാല്‍ രണ്ടു റിവ്യൂവും ടീമിന് അനുകൂലമായിരുന്നില്ല.
ടിറ്റ്വറിലൂടെയാണ് താരത്തിന്‍റെ പ്രതികരണം.
10 ഉം 12 ഉം ഓവറിലാണ് റിവ്യൂ ആവശ്യപ്പെട്ടത്. ഇംഗ്ലണ്ട് ഓപ്പണർ ജെന്നിങ്സിന്റെ പാഡിൽ ജഡേജയുടെ പന്ത് തട്ടിയപ്പോഴായിരുന്നു ആദ്യത്തെ റിവ്യൂ.
എന്നാല്‍ പന്ത് ഔട്സൈഡ് ഓഫായിരുന്നുവെന്നു റിവ്യുങ്ങില്‍ വ്യക്തമായി. 12-ാം ഓവറിൽ അലസ്റ്റയർ കുക്കിന്റെ പാഡിലും ജഡേജയുടെ പന്ത് കൊണ്ടപ്പോൾ കോഹ്‌ലി റിവ്യൂ ആവശ്യപ്പെട്ടു. പക്ഷേ ഇതും ഇന്ത്യൻ ടീമിന് അനുകൂലമായിരുന്നില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here