സഹീര്‍ സന്തോഷത്തിലായിരുന്നു; അവന്‍ ആത്മഹത്യ ചെയ്യില്ല; കൊലപാതകം തന്നെയെന്ന് വീട്ടുകാര്‍

മലപ്പുറം: ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം സ്വദേശി സഹീറിന്‍റെ മരണത്തില്‍ ദുരൂഹതയെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. മരിച്ച ദിവസം മണിക്കൂറുകള്‍ക്ക് മുമ്പ് സഹീര്‍ മൊബെെലില്‍ സഹോദരിമാരോട് സംസാരിച്ചിരുന്നെന്നും സന്തോഷത്തിലാണ് ഫോണ്‍ വെച്ചതെന്നുമാണ് സഹീറിന്‍റെ ബന്ധുക്കള്‍ പറയുന്നത്.

സഹീറിന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ല,. ഒരു വിദ്യാർഥി മരിച്ചിട്ട് സ്ഥാപന അധികാരികളോ ,അധ്യാപകരോ മൃതദേഹത്തെ അനുഗമിക്കുകപോലും ചെയ്യാത്തത് സംശയത്തിന് ബലം നല്‍കുന്നുമെന്നും ബന്ധുക്കൾ പറയുന്നു.

ക‍ഴിഞ്ഞ ദിവസമാണ്, എടവണ്ണ ജാമിഅ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായിരുന്ന പടന്ന കൊട്ടയന്താറിലെ സഹീറിനെ ദൂരൂഹ സാഹചര്യത്തിൽ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹീർ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതായി വീട്ടിലേക്ക് ഫോൺ വരികയായിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സഹീറിന്റെ മാതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എടവണ്ണ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here