ഗോളടി മെഷീനെന്ന് വിളിപ്പേരുള്ള സ്വീഡിഷ് ഫുട്ബോൾ താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്‍റെ അഞ്ഞൂറാമത് ഗോളാണ് ഇപ്പോൾ സോഷ്യൽ മീഡിയിയില്‍ തരംഗമാകുന്നത്.
എല്‍.എ ഗ്യാലക്സിയും ടോറണ്ടോ എഫ്സിയും തമ്മിലുള്ള കളിയിൽ 43ാം മിനിറ്റിലായിരുന്നു ഇബ്രാഹിമോവിച്ചിന്റെ ആ വണ്ടര്‍ ഗോള്‍.
ജൊനാഥന്‍ ഡോസ് സാന്റോസ് ബോക്സിലേക്ക് നീട്ടി നല്‍കിയ പാസ് ഇബ്രാഹിമോവിച്ച് പോസ്റ്റിലേക്ക് തട്ടി മറിച്ചിടുകയായിരുന്നു.
ഫുട്ബോളില്‍ 500 ഗോള്‍ എന്ന നേട്ടം സ്വന്തമാക്കുന്ന 26ാമത്തെ കളിക്കാരനാണ് സ്വീഡന്‍ താരമായ ഇബ്രാഹിമോവിച്ച്.
മത്സരത്തില്‍ ടോറണ്ടോ എഫ്സി അഞ്ചിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചെങ്കിലും ഇബ്രാഹിമോവിച്ചിന്റെ ഈ ഗോള്‍ വേറിട്ടതായി.
തലകൊണ്ടും കാലുകൊണ്ടും തിരിഞ്ഞും മറിഞ്ഞും ചാടിയുമെല്ലാം മനുഷ്യസാധ്യമല്ലാത്ത ആങ്കിളുകളിൽ ഗോളടിക്കുന്ന അതഭുതമാന്ത്രികൻ എന്നു പോലും വിളിപ്പേരുണ്ട് ഇബ്രാഹിമോവിച്ചിന്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here