കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേരളത്തിലെത്തിയതായി സൂചന. സ്ഥാനമൊഴിയുന്ന കത്ത് ദില്ലി്യിലെ വത്തിക്കാന്‍ സ്ഥാന പതിക്ക് കെെമാറിയ ശേഷം ഇന്ന് പുലര്‍ച്ചയോടെ കേരളത്തിലെത്തിയതായാണ് സൂചന.
കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ചോദ്യം ചെയ്യലിനായി ബിഷപ്പ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ സാധ്യതയുണ്ട്.
ജലന്ധർ കത്തോലിക്ക സഭയിലെ കന്യാസ്ത്രീയുടെ ബലാത്സംഗപരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യൻ കൗൺസിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയിൽ തുടരുകയാണ്.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപ്പേരാണ് സമരപ്പന്തലിലെത്തിയത്. അതിനിടെ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ സ്ഥാനമൊഴിഞ്ഞു. ദില്ലി്യിലെ വത്തിക്കാന്‍ സ്ഥാന പതിക്ക് രാജികത്ത് കെെമാറി.
പകരം അഡ്മിനിസ്ട്രേറ്റീവ് ഭരണമായിരിക്കും ഇനി ഉണ്ടാകുക. അഡ്മിനിസ്ട്രേറ്ററെ മാര്‍പ്പാപ്പ നിയമിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here