മകളുടെ ഭര്‍ത്താവിനെ കൊല്ലാന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍: 16 ലക്ഷം അ‍ഡ്വാൻസ്; കൊല നടത്തിയത് ഒറ്റ വെട്ടിന്; അമൃതയുടെ അച്ഛൻ അറസ്റ്റിൽ

മകള്‍ ജാതിയില്‍ താ‍ഴ്ന്ന  യുവാവിനെ വിവാഹം ചെയ്തതിനെത്തുടര്‍ന്നുണ്ടായ വെെരാഗ്യത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് യുവാവിനെ ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട്  കൊലപ്പെടുത്തി.  തെലങ്കാനയില്‍  പ്രണയ് കുമാറെന്ന യുവാവാണ്, ഗര്‍ഭിണിയായ ഭാര്യയുടെ മു്നനിില്‍ വെച്ച് വാടകക്കൊലയാളികളാല്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍, ഭാര്യ  അമൃതയുടെ അച്ഛൻ മാരുതി റാവുവും ഇയാള്‍ക്കൊപ്പം  മറ്റ് അഞ്ച് പേരുംഅറസ്റ്റിലായി.   കൊല്ലപ്പെട്ട പ്രണയിയുടെ ഭാര്യ അമൃതയുടെ അച്ഛനായ മാരുതി റാവുവാണ് മുഖ്യപ്രതിയെന്ന് സംശയിക്കുന്നത്.

സുഭാഷ് ശർമ, ശിവ, കോൺഗ്രസ് നേതാവ് അബ്ദുൽ കരീം, മുഹമ്മദ് ബാരി, എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ സുഭാഷ് ശർമയാണ് കൊലപാതകം നടത്തിയ തെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. മാരുതി റാവു മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഒരു കോടി രൂപയുടെ ക്വട്ടേഷനായിരുന്നു നല്‍കിയത്. ഇതില്‍  16 ലക്ഷം അ‍ഡ്വാൻസ് നൽകിയിട്ടുണ്ട്.

സംഭവം നടന്ന് നാല് ദിവസങ്ങൾക്കുശേഷമാണ് പ്രതികളെ പിടികൂടുന്നത്. തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ പ്രണയ് എന്ന യുവാവാണ് മൂന്നു മാസം ഗര്‍ഭിണിയായ ഭാര്യയ്ക്ക് മുന്നില്‍ വെച്ച് വെട്ടേറ്റ് മരിച്ചത്. ആറുമാസം മുമ്പായിരുന്നു പ്രണയുടെയും അമൃതയുടേയും വിവാഹം.

ഇരുവരും, രണ്ടും ജാതി വിഭാഗത്തില്‍പ്പെടുന്നവരായിരുന്നു. സവര്‍ണ വിഭാഗത്തില്‍ പെടുന്ന അമൃത മറ്റൊരു വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ എതിര്‍പ്പിനെ മറികടന്ന് ഇരുവരും വി്വാഹം ചെയ്യുകയായിരുന്നു. തുടര്‍ന്നുണ്ടായ വെെരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

യുവാവിനെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഭാര്യയ്ക്കൊപ്പം ആശുപത്രിയില്‍ നിന്നും ഇറങ്ങുന്നതിനിടെ  പ്രണയെ പിന്നിലൂടെ എത്തിയ ആള്‍ വെട്ടുകയായിരുന്നു. വെട്ടേറ്റ് നിലത്തു വീണ യുവാവിനെ ആശുപത്രിയില്‍ ലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here