കന്യാസ്ത്രീ പീഡനം; ഫ്രാങ്കോയെ കുറിവിലങ്ങാട് മഠത്തില്‍ എത്തിച്ചു; തെളിവെടുപ്പ് പീഡനം നടന്ന മഠത്തിലെ ഇരുപതാം നമ്പർ മുറിയില്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ഫ്രാങ്കോ മുളക്കലിനെ കുറിവിലങ്ങാട്  മഠത്തില്‍ എത്തിച്ചു.  മഠത്തിൽ പീഡനം നടന്ന ഇരുപതാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.

അന്വേഷണം വളരെ പെട്ടന്ന് പൂര്‍ത്തിയാക്കാന്‍ കോട്ടയം എസ് പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചവരും അട്ടിമറിക്കാന്‍ ശ്രമിച്ചവരും പിടിയിലാകുമെന്നും സൂചനയുണ്ട്.

അതിനാൽ മഠത്തിലെ കന്യാസ്ത്രീകളോട് തെളിവെടുപ്പ് കഴിയും വരെ മoത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്ന് അന്വേഷണ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ബിഷപ്പും കന്യാസ്ത്രീകളും മുഖാമുഖം  കാണുന്നത് ഒഴിവാക്കുന്നതിനാണിത്.

സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തി രാവിലെ തന്നെ തെളിവെടുപ്പ് നടപടികൾ ആരംഭിക്കും. കനത്ത സുരക്ഷയാണ് ഇവിടെ പോലീസ് ഒരുക്കിയിട്ടുള്ളത്.പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ്കോടതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് പ്രതി ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

അതിനു മുൻപ്തെളിവെടുപ്പ് പൂർത്തിയാക്കാനുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് പോലീസ്.കഴിഞ്ഞ ദിവസം,കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് ബിഷപ്പിന്റെ ലൈംഗികക്ഷമതാ പരിശോധന
നടത്തിയിരുന്നു. ഡിഎൻഎ പരിശോധന നടത്തുന്നതിനുള്ള സാമ്പിളുകളും ശേഖരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News