നിങ്ങളുടെ ചെയ്തികള്‍ക്ക് തല്ലും ശാപവും കിട്ടുന്നത് എനിക്കാണ്; ബിജെപിക്കു വേണ്ടി വോട്ട് ചോദിക്കുന്നത് അവസാനിപ്പിച്ച്‌ മോദി അപരന്‍

ന്യൂഡല്‍ഹി: മോദിക്കിനി അപരന്‍റെ സഹായമില്ല രൂപ സാദൃശ്യം കൊണ്ട് മോദിക്ക് വേണ്ടി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സജീവമായിരുന്ന അഭിനന്ദന്‍ പഥക് ഇനി ഇല്ലെന്ന് ഉറപ്പിക്കുന്നു.

ഇനി ബിജെപിക്ക് വേണ്ടി പ്രചരണങ്ങള്‍ക്ക് ഇറങ്ങുന്നതും വോട്ട് അഭ്യര്‍ത്ഥിക്കുന്നതും നിര്‍ത്തുന്നതായി അഭിനന്ദന്‍ പഥക്.

തിരഞ്ഞെടുപ്പ് റാലികളിലോ പൊതുവേദികളിലോ ഇനി ബിജെപിക്ക് വേണ്ടി പ്രത്യക്ഷപ്പെടില്ല. ഉത്തര്‍ പ്രദേശ് സ്വദേശിയാണ് അഭിനന്ദന്‍ പഥക്.

സര്‍ക്കാറിനെതിരെയുള്ള ജനരോഷം തന്‍റെ സുരക്ഷയില്‍ പേടിയുണ്ടെന്ന് പറഞ്ഞാണ് പഥക് പിന്‍മാറുന്നത്. ഇതിനിടയില്‍ തന്നെ പലയിടത്തുനിന്നും തല്ലും ശാപവും തനിക്ക് കിട്ടി. ഇനി ഇങ്ങനെ പോകുന്നത് അപകടമാണെന്ന് മനസിലാക്കിയതുകൊണ്ടാണ് നിര്‍ത്തുന്നത്.

ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ നിരാശാ ജനകമാണ്. പുറത്തിറങ്ങുമ്പോള്‍ അച്ഛാ ദിന്‍ എന്ന് വരും എന്ന് ജനങ്ങള്‍ എന്നോടാണ് ചോദിക്കുന്നത്.

ഖൊരഖ്പൂരില്‍ ഈ വര്‍ഷം ആദ്യം നടന്ന ഉപതിരഞ്ഞെടുപ്പിലും പഥക് ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയെങ്കിലും പരാജയപ്പെട്ടിരുന്നു.

നിങ്ങളുടെ ചെയ്തികള്‍ക്ക് തല്ലും ശാപവും കിട്ടുന്നത് എനിക്കാണ് അതുകൊണ്ടാണ് അടുത്ത തവണമുതല്‍ കോണ്‍ഗ്രസിനൊപ്പം പ്രചാരണത്തിനിറങ്ങാം എന്ന് തീരുമാനിച്ചത്.

ഇക്കാര്യം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാജ് ബബ്ബറുമായി സംസാരിച്ചിട്ടുണ്ടെന്നും പഥക് പറഞ്ഞു. യുപിഎ ചെയര്‍ പേഴ്‌സണ്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച ഒരുക്കിത്തരാമെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്, പഥക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News