ലൈംഗിക പീഡന കേസിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കൂടുതൽ കുരുക്കിലേക്ക്. റൊണാൾഡോ തന്നെയും ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ഒരു യുവതി കൂടി രംഗത്തു വന്നു.
റൊണാൾഡോ തങ്ങളെ ഉപദ്രവിച്ചു എന്ന ആരോപണവുമായി മറ്റു രണ്ടു യുവതികള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. മുപ്പത്തിമൂന്നുകാരനായ സൂപ്പർ താരം കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നത്.
2009-ൽ റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി കാതറിൻ മയോർഗ എന്ന അമേരിക്കൻ നിശാക്ലബ് സുന്ദരിയാണ് ആദ്യം രംഗത്തു വന്നത്. ഈ കേസ് ലാസ് വഗാസ് പൊലീസ് പുനരന്വേഷണം നടത്തുന്നതിനിടയിലാണ് മറ്റു ആരോപണങ്ങൾ കൂടി ഉയർന്നിരിക്കുന്നത്.
2009-ൽ തന്നെ കാതറിൻ ആരോപിക്കുന്നത് പോലെ ഒരു പാർട്ടിക്കിടയിൽ റൊണാൾഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് രണ്ടാമത്തെ യുവതിയുടെയും ആരോപണം.
യുവതി തന്നെ നേരില്‍ വിളിച്ച് പീഡന വിവരങ്ങള്‍ പറയുകയായിരുന്നുവെന്നും വിശദാംശങ്ങള്‍ ലാസ് വഗാസ് പൊലീസിന് കൈമാറിയതായും കാതറഈന്‍ മോര്‍ഗയുടെ
അഭിഭാഷകന്‍ ലെസ്‌ലി സ്റ്റോവാൾ വ്യക്തമാക്കി.
അതേസമയം യുവതിയുടെ പേര് വെളിപ്പെടുത്താന്‍ സ്റ്റോവാള്‍ തയ്യാറായില്ല. മറ്റു രണ്ടു യുവതികളെ റൊണാൾഡോ ലൈംഗികമായി പീഡിപ്പിച്ചോ എന്നു വ്യക്തമല്ല. പുതിയ ആരോപണങ്ങൾ എല്ലാം വ്യക്തമായി അന്വേഷിച്ചു വരികയാണെന്നും സ്റ്റോവാള്‍ അറിയിച്ചു.
ബലാത്സംഗ ആരോപണത്തെ തുടർന്ന് ക്രിസ്റ്റ്യാനോയെ പോളണ്ടിനും സ്കോട്ട്ലന്‍റിനും എതിരായ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമില്‍ നിന്ന് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ ഒഴിവാക്കിയിരുന്നു.
അതേസമയം റൊണാള്‍ഡോയുമായി കരാറുള്ള ഇറ്റാലിയൻ ക്ലബ് യുവന്‍റസ് താരത്തിനൊപ്പമാണ്. കഴിഞ്ഞ കളിയിൽ റൊണാൾഡോ യുവന്‍റസിന് വേണ്ടി ഗോളടിക്കുകയും ചെയ്തു. എന്നാല്‍ റൊണാൾഡോയുമായി പരസ്യ കരാറുള്ള നൈക്കി ഉൾപ്പെടെയുള്ള കമ്പനികൾ താരത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here