യൂറോപ്യന്‍ യൂണിയനിലെ കോടികളുടെ ക്രമക്കേടിനെ പുറത്തു കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

റൂസ് ( ബള്‍ഗേറിയ):  മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി.  ബള്‍ഗേറിയ യിലെ റൂസിലാണ് സംഭവം. യുവ മാധ്യമ പ്രവര്‍ത്തകയായ വിക്ടോറിയ മാരിനോവയാണ് (30)  കൊല്ലപ്പെട്ടത്. ഇന്‍വെസ്റ്റിഗേറ്റീവ് മാധ്യമ രംഗത്ത് പ്രശസ്തയായ ഇവര്‍ ഒട്ടേറെ ക്രമക്കേടുകള്‍ പുറത്തു കൊണ്ടു വന്നിട്ടുണ്ട്.

യൂറോപ്യന്‍ യൂണിയനിലെ കോടികളുടെ ക്രമക്കേടിനെ പുറത്തെത്തിച്ചതും വിക്ടോറിയ മാരിനോവയായിരുന്നു.  തലയ്ക്ക് അടിച്ചും ശ്വാസംമുട്ടിച്ചുമാണ് വിക്ടോറിയയെ കൊലപ്പെടുത്തിയത്. ഇവരുടെ മൊബൈല്‍ ഫോണും കണ്ണടയും കണാതായിട്ടുണ്ട്.

കുറ്റാന്വേഷണം സംബന്ധിച്ച ടെലിവിഷന്‍ പരിപാടിയുടെ അവതാരകയായിരുന്നു വിക്ടോറിയ. കൊലയ്ക്കു പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും അധികൃതര്‍ അറിയിച്ചു. മരിനോവയെ മരിച്ച നിലയില്‍ കണ്ടെത്തിയ പാര്‍ക്കിനു സമീപം ഒരു മാനസികാരോഗ്യ കേന്ദ്രമുണ്ടെന്നും അവിടെയുള്ള ഏതെങ്കിലും രോഗിയാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

ലൈഫ്സ്‌റ്റൈല്‍ ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചു വരികയായിരുന്ന മരിനോവ സെപ്റ്റംബറിലാണ് ‘ഡിറ്റക്ടര്‍’ എന്ന അന്വേഷണാത്മക പരിപാടി അവതരിപ്പിക്കാന്‍ ആരംഭിച്ചത്.എന്നാല്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ടാണ് കൊല നടന്നതെന്നുറപ്പിക്കാനാവില്ലെന്നും ഇവരുടെ മരണത്തിനു മുമ്പ് പരിപാടിയുടെ ഒരു എപ്പിസോഡ് മാത്രമാണ് പ്രക്ഷേപണം ചെയ്തതെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു കൊല്ലത്തിനിടെ മരിനോവ ഉള്‍പ്പെടെ മൂന്നു മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകം യൂറോപ്പിലാകെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മാധ്യമ സ്വാതന്ത്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നാണ് മാധ്യമ ലോകത്തിന്റെ അഭിപ്രായം.

കൊലയ്ക്കു പിന്നില്‍ വന്‍ ശക്തികളുടെ കെെയ്യുണ്ടെന്നാണ് സൂചന . എന്നാല്‍ ഇത് സമ്പന്ധിച്ച് വ്യക്തതയായിട്ടില്ലെന്നും കൊലപാതകികളെക്കുറിച്ചോ കൊലയെക്കുറിച്ചോ കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് ബള്‍ഗേറിയന്‍ സര്‍ക്കാര്‍ അറിയിക്കുന്നത്.

യൂറോപ്പില്‍ ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മാധ്യമപ്രവര്‍ത്തകയാണ് വിക്ടോറിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News