സൂര്യനെല്ലി കേസിൽ പ്രതികളുടെ അപ്പീൽ സുപ്രീം കോടതി പരിഗണിച്ചു. ധർമരാജൻ ഉൾപ്പെടെ
19 പ്രതികളാണ് ശിക്ഷാ വിധിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഓരോ പ്രതികൾക്കെതിരെയുള്ള തെളിവുകൾ എന്താണെന്നും ഇവർ ഓരോരുത്തരും എത്ര ശിക്ഷ കാലാവധി പൂർത്തിയാക്കിയെന്നും വിശദമാക്കി സംസ്ഥാന സർക്കാർ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നു കോടതി ആവിശ്യപ്പെട്ടൂ.
ഇരയായ പെൺകുട്ടിയെ 3 സംസ്ഥാനങ്ങളിലായി പ്രതികൾ കൊണ്ട് പോയി പീഡിപ്പിച്ചതിന്റെ യാത്ര രേഖകൾ ചാർട്ട് മാതൃകയിൽ കോടതിയിൽ സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി.
ദീപാവലി അവധിക്കു ശേഷം കേസിൽ വിശദമായ വാദം കേൾക്കും. ജസ്റ്റിസ് അഭയ് മനോഹർ സാപ്രെ ജസ്റ്റിസ് ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here