”ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണിത്, സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും”; ബാലഭാസ്‌കറിനെതിരെ വ്യാജപ്രചാരണം നടത്തുന്നവരോട്

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ വ്യക്തിജീവിതത്തെയും കുടുംബത്തെയും കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാന്‍ ദേവ്.

വെറും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കായി ബാലഭാസ്‌കറിന്റെ ജീവിതം ഉപയോഗിക്കരുതെന്നും കേരളം കണ്ട ഏറ്റവും മഹാനായ കലാകാരനാണ് ബാലഭാസ്‌കറെന്നും ഇഷാന്‍ കുറിച്ചു.

ഇഷാന്റെ വാക്കുകള്‍:

ആരെയും ബുദ്ധിമുട്ടിക്കാതെ, ആരെയും പാര വെക്കാത്ത, ആരെയും ഉപയോഗിക്കാതെ സ്വന്തം പ്രയത്‌നം, കഷ്ട്ടപാട്, കഠിനാധ്വാനം എന്നിവ കൊണ്ടുമാത്രം മേലെ വന്ന് എല്ലാവര്‍ക്കും മാതൃക ആയും, മാര്‍ഗദര്‍ശി ആയും മാറിയ കലാകാരനാണ് ബാലഭാസ്‌കര്‍.

വെറും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെയും മറ്റും തരം താഴ്ത്തുന്നതരത്തിലുള്ള പോസ്റ്റുകള്‍, വീഡിയോ എന്നിവ വന്നുതുടങ്ങി.

കേരളം കണ്ട ഏറ്റവും മഹാനായ കലാകാരന്മാരില്‍ ഒരാളാണ് ബാലഭാസ്‌കര്‍ എന്ന് നിസംശയം പറയുന്ന നമ്മള്‍ അദ്ദേഹത്തെ ഇങ്ങനെ കരിവാരി തേക്കുന്നത് വളരെ വേദനാ ജനകമാണ്.

അടുത്തറിയാവുന്ന എല്ലാവര്ക്കും പ്രിയപ്പെട്ട ആള്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും. കേവലം നിങ്ങളുടെ മഞ്ഞപത്ര വാര്‍ത്തയാക്കി ആ കലാകാരന്റെ അകാലമരണം മാറ്റരുത്. കൂടെ നിന്നു ചങ്കു പിടയുന്ന ആയിരങ്ങളുടെ അപേക്ഷയാണ് ഇത്. സ്വസ്ഥമായി ഉറങ്ങട്ടെ ആ അച്ഛനും മകളും …പ്‌ളീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News