കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ വീണ്ടും പീഡന പരാതി. വിദേശ മാധ്യമപ്രവര്‍ത്തകയാണ് ദുരനുഭവം വിവരിച്ച് രംഗത്ത് എത്തിയത്.
ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ഇന്റേര്‍ഷിപ്പ് ചെയ്യുമ്പോള്‍ എഡിറ്ററായിരുന്ന അക്ബര്‍ ബലമായി ചുബിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന് കൊളംബിയിലെ മാധ്യമപ്രവര്‍ത്തക മജിലി ദേ പോയ് കാംപ് വെളിപ്പെടുത്തി.
അതേ സമയം മീ ടുവിലെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം തീരുമാനിച്ചു. വിരമിച്ച ജഡ്ജിമാര്‍ അടങ്ങുന്ന സമിതി രൂപീകരിക്കും.
പതിനെട്ടാം വയസില്‍ ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ഇന്റേര്‍ഷിപ്പ് ചെയ്യുമ്പോള്‍ അന്ന് 55 വയസുണ്ടായിരുന്ന എഡിറ്റര്‍ എം.ജെ. അക്ബര്‍ ക്യാബിന്‍ മുറിയില്‍ വച്ച് ലൈഗികമായി ഉപദ്രവിച്ചുവെന്നാണ് വിദേശവനിതാ മാധ്യമപ്രവര്‍ത്തക വെളിപ്പെടുത്തിയത്.
ഹഫ് പോസ്റ്റ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ അക്ബറിന്റെ ചെയ്തികളെക്കുറിച്ച് അവര്‍ വിശദീകരിക്കുന്നു. മാതാപിതാക്കള്‍ ഫോറിന്‍ കറസ്‌പോണ്ടടന്‍സ്മാരായി 90കളില്‍ ദില്ലിയില്‍ ജോലി ചെയ്തിരുന്ന പരിചയം വച്ചാണ് അക്ബറിന്റെ കീഴില്‍ ഇന്റേര്‍ഷിപ്പ് ചെയ്തത്.
ഒരു ദിവസം പത്രത്തില്‍ ഫ്രണ്ട് പേജില്‍ നല്‍കേണ്ട വാര്‍ത്തയുടെ അനുമതി തേടി അക്ബറിന്റെ ക്യാബിനില്‍ ചെന്നു. വാര്‍ത്ത പരിശോധിച്ച ശേഷം അക്ബര്‍ പെട്ടന്ന് കെട്ടിപിടിച്ച് ചുമ്പിച്ചു.
മര്യാദയുടെ അതിര്‍വരമ്പ് ലംഘിച്ച അക്ബര്‍ തന്റേയും മാതാപിതാക്കളുടേയും വിശ്വാസമാണ് തകര്‍ത്തതെന്നും അവര്‍ കുറ്റപ്പെടുത്തി.
വിദേശകാര്യ സഹമന്ത്രിക്കെതിരെ ഇത് പത്താമത്തെ വനിതാ മാധ്യമ പ്രവര്‍ത്തകയാണ് രംഗത്ത് എത്തിയിരിക്കുന്നത്.
അതേ സമയം മീ ടു വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം തീരുമാനിച്ചു.
ഇതിനായി വിരമിച്ച ജഡ്ജിമാരടങ്ങുന്ന ഉന്നത തല സംഘംരൂപീകരിക്കുമെന്ന് മന്ത്രി മേനകാ ഗാന്ധി അറിയിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നിരവധി പേര്‍ ലൈഗിക അതിക്രമ പരാതികള്‍ തരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
തൊഴിലിടങ്ങളിലെ ഇത്തരം പരാതികള്‍ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് ഉന്നതതലം സംഘം പരിശോധിച്ച് ഒരു ചട്ടകൂട് തയ്യാറാക്കും.
പരാതികള്‍ തുറന്ന് പറയാന്‍ തയ്യാറാകുന്ന സ്ത്രീകള്‍ക്ക് എല്ലാ വിധ പിന്തുണയും മന്ത്രാലയം നല്‍കുമെന്നും മേനകാ ഗാന്ധി അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here