ഹൈദരാബാദ്: രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെ പത്തുവിക്കറ്റിന് തോല്‍പ്പിച്ചതോടെ വിന്‍ഡീസിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരി.
72 റണ്‍സെന്ന വിന്‍ഡീസിന്‍റെ ദുര്‍ബല വിജയ ലക്ഷ്യം മൂന്നാം ദിവസം വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ മറികടന്നു.
ഒന്നാം ഇന്നിംങ്സില്‍ 56 റണ്‍സിന്‍റെ ലീഡ് വഴങ്ങിയ വിന്‍ഡീസിന്‍റെ രണ്ടാം ഇന്നിങ്സ് 127 റണ്‍സില്‍ അവസാനിച്ചിരുന്നു.
ഈ വിജയത്തോടെ പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ പേസർ ഉമേഷ് യാദവാണ് വിൻഡീസിനെ തകർത്തത്.
രണ്ടിന്നിംഗ്സിലുമായി ഉമേഷ് യാദവ് 10 വിക്കറ്റ് നേടി. രവീന്ദ്ര ജഡേജ മൂന്നും രവിചന്ദ്രൻ അശ്വിൻ രണ്ടും വിക്കറ്റ് വീഴ്‌ത്തി.
95 പന്തിൽ 38 റൺസെടുത്ത സുനിൽ ആംബ്രിസാണ് രണ്ടാം ഇന്നിംഗ്സിൽ വിൻഡീസിന്റെ ടോപ് സ്‌കോറർ.
ക്രെയ്ഗ് ബ്രെത്‌വെയ്‌റ്റ് (പൂജ്യം), കീറൻ പവൽ (പൂജ്യം), ഷിംറോൺ ഹെറ്റ്മയർ (17), ഷായ് ഹോപ്പ് (28), റോസ്റ്റൺ ചേസ് (ആറ്), ഷെയ്ൻ ഡൗറിച്ച് (പൂജ്യം), ജേസൺ ഹോൾഡർ (19), ജോമൽ വാരികൻ (ഏഴ്), ഷാനൻ ഗബ്രിയേൽ (ഒന്ന്) എന്നിങ്ങനെയാണ് മറ്റ് ബാറ്റ്‌സ്‌മാന്മാരുടെ സംഭാവന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here