രഹന ഫാത്തിമയുടെ വീട് ആക്രമിച്ച് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍; വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് കെ സുരേന്ദ്രന്റെ ഭീഷണി

കൊച്ചി: ശബരിമലയിലേക്ക് കയറാനൊരുങ്ങിയ കൊച്ചി സ്വദേശിനി രഹന ഫാത്തിമയുടെ വീട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഘപരിവാര്‍ അക്രമികള്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തല്ലിത്തകര്‍ത്തത്.

കൊച്ചി പനമ്പള്ളി നഗറിലെ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സിലാണ് രഹനയും കുടുംബവും താമസിക്കുന്നത്. രഹന മലയ്ക്ക് പോയതിനെത്തുടര്‍ന്ന് അയ്യപ്പ ഭക്തര്‍ എന്നപേരില്‍ എത്തിയ രണ്ടുപേരാണ് രഹനയുടെ വീട് തല്ലിത്തകര്‍ത്ത്.

വ്യായാമത്തിന് ഉപയോഗിക്കുന്ന ഉപകരണവും കസേരയും ഗ്യാസ് സിലിണ്ടറും എല്ലാം അക്രമിസംഘം പുറത്തേക്ക് വലിച്ചെറിഞ്ഞു. ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയ രണ്ടുപേരാണ് അക്രമം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പുറത്തുണ്ടായിരുന്നു ചെടിച്ചട്ടികളും ജനലുകളും അക്രമിസംഘം തകര്‍ത്തു. വാതില്‍ പൊളിച്ച് അകത്ത് കയറാനുള്ള ശ്രമവും ഇവര്‍ നടത്തി.

ശബരിമല സ്ത്രീ പ്രവേശനത്തിന് അനുകൂലിച്ചു പോസ്റ്റിട്ടതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ രഹനയ്ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ബിഎസ്എന്‍എലില്‍ ടെക്‌നീഷ്യയായി ജോലി ചെയ്യുകയാണ് രഹന ഫാത്തിമ.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഭീഷണി മുഴക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News