മലയാളികളില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ല’; നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം; സംഘികള്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നുവെന്നും സുഹാസിനി രാജ്

തനിക്കു നേരെ സെെബര്‍ ആക്രമണങ്ങളും ദുഷ്പ്രചരണങ്ങളും വര്‍ധിക്കുന്നതായി ശബരിമല റിപ്പോര്‍ട്ടിങ്ങിനെത്തിയ മാധ്യമ പ്രവര്‍ത്തക സുഹാസിനി രാജ്. രാഷ്ട്രീയ പ്രവര്‍ത്തകരുടേയും നേതാക്കന്മാരുടേയും ചിത്രങ്ങള്‍ക്കൊപ്പം തന്‍റെ ചിത്രങ്ങള്‍ ചേര്‍ത്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുന്നു.

മലയാളികളില്‍ നിന്നും കേരളീയരില്‍ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും, നേരിടേണ്ടിവരുന്നത് ക്രൂരമായ ആക്രമണമാണെന്നും സുഹാസിനി രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

മതവും സ്ത്രീ അവകാശങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് കേരളത്തില്‍ നടക്കുന്നത്.സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു.

‘ശബരിമലയില്‍ റിപ്പോര്‍ട്ടിങ്ങിനായി മലകയറിയ സമയം അവിടെ കൂടി നിന്ന സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ നിന്നും വളരെ ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നത്.

ജോലിയുടെ ഭാഗമായാണ് അവിടെയെത്തിയതെങ്കിലും ക്രൂരമായ അതിക്രമമാണ് തനിക്കു നേരെ ഉണ്ടായത്. ശാരീരികമായി ആക്രമിക്കപ്പെട്ടു.വിശ്വാസത്തെ സംരക്ഷിക്കാൻ ഒരു കൂട്ടം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അവകാശങ്ങളെ എതിർക്കുകയാണ്.

വേദനയോടെയാണ് ശബരിമല കയറാന്‍ സാധിക്കാതെ തിരിച്ചുപോകുന്നത്. മതവികാരം വ്രണപ്പെടുന്നുവെന്നു പറയുമ്പോൾ തന്നെ ഭരണഘടന പൗരൻമാർക്ക് ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സുഹാസിനി രാജ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here